കാബൂൾ: ശക്തമായ നിയമങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നാണ് അഫാഗാനിസ്ഥാനിൽ ഭരണം കയ്യടക്കിയ ശേഷം താലിബാൻ ഭീകരർ പറഞ്ഞിരുന്നുവെങ്കിലും അത് വെറും പാഴ് വാക്കായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയും അഫ്ഗാൻ പൗരന്മാരോടുള്ള താലിബാന്റെ ക്രൂരത വെളിപ്പെടുത്തുന്നതാണ്.
അനാവശ്യമായി ഫോട്ടോയും വീഡിയോയും എടുക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും കുറ്റം ചെയ്തതിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും ആക്രോശിച്ച് അഫ്ഗാൻ പൗരനായ ഒരു യുവാവിനെ താലിബാൻ ഭീകരർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോ. യുവാവിന്റെ മുഖം മറച്ച് കൈകൾ പിറകിൽ കെട്ടിയാണ് മർദ്ദിക്കുന്നത്. നിലത്ത് കിടത്തി മുതിർന്ന നേതാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നു. ചുറ്റിനുമുള്ളവർ യുവാവിനെ തിരിച്ച് കിടത്തുന്നതും വഴക്ക് പറയുന്നതും കാണാം.വീഡിയോ വൈറലായതോടെ നിരവധി പേരാണ് താലിബാന്റെ ക്രൂരതയ്ക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കൂൾ അടച്ചുപൂട്ടി ക്ലാസ് മുറിയിൽ കയറി നൃത്തം ചവിട്ടുന്ന താലിബാൻ ഭീകരരുടെ വീഡിയോ വൈറലായിരുന്നു. ആയുധധാരികളായ താലിബാൻ ഭീകരർ പെൺകുട്ടികളുടെ സ്കൂൾ പൂട്ടിയത് നൃത്തം ചെയ്തു കൊണ്ട് ആഘോഷിക്കുന്നതായിരുന്നു വീഡിയോ.കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ വെയ്ഗൽ ഗേൾസ് സ്കൂളാണ് അടച്ച് പൂട്ടിയത്.
Comments