എറണാകുളം: മയക്കുമരുന്നിനു പണം കണ്ടെത്താൻ വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് പിടികൂടി. ഫോർട്ടുകൊച്ചി സ്വദേശികളായ ഷിറാസ് റിൻഷാദ് എന്നിവരാണ് പിടിയിലായത്. ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രണ്ടുപേരും.
ഫോർട്ടുകൊച്ചി പരിസരത്തുനിന്നും തുടർച്ചയായി മോട്ടോർസൈക്കിളുകൾ മോഷണം പോയിരുന്നു. പരാതികൾ ലഭിച്ചതിനെ തുടർന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ച് അന്വേഷണത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്. ഫോർട്ട് കൊച്ചി മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ ഇവർ ആറ് ബൈക്കുകൾ മോഷ്ടിച്ചിരുന്നു.
മോഷ്ടിച്ച ബൈക്കുകൾ കേരളത്തിന് പുറത്താണ് വിൽപന നടത്തിയിരുന്നത്. കൂടാതെ ബംഗളൂരു ചെന്നൈ സേലം എന്നിവിടങ്ങളിലും ഇവർ ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഷിറാസ് ഒരു ബലാത്സംഗ കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകൾ വിറ്റ് കിട്ടുന്ന പണം മയക്കു മരുന്നിനായാണ് പ്രതികൾ ചെലവഴിച്ചിരുന്നത്. വിലയേറിയ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ അവ സുരക്ഷിതമായി സൂക്ഷിക്കണം എന്നും പോലീസ് അറിയിച്ചു.
Comments