തൃക്കാക്കര : തൃക്കാക്കര മണ്ഡലത്തിൽ നടന്ന പി.ഡി.പി കൺവൻഷൻഉദ്ഘാനം ചെയ്ത് സിപിഎം നേതാവ് എച്ച് സലാം. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ട് തേടിക്കൊണ്ടാണ് പിഡിപി തിരഞ്ഞെടുപ്പ് കൺവെഷൻഷൻ സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ ഉദ്ഘാടനമാണ് അമ്പലപ്പുഴ എംഎൽഎ നിർവ്വഹിച്ചത്.
വർഗീയ ശക്തികളെ എതിർത്തുകൊണ്ടുള്ള മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പൊതുപരിപാടികളിൽ ആവർത്തിച്ച് പ്രസംഗിക്കുമ്പോഴും അവരുടെ പിന്തുണയില്ലാതെ കേരളത്തിൽ സീറ്റ് നേടാനാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സിപിഎം നേതാക്കൾ. അതിന്റെ ഉദാഹരണമാണ് ജോ ജോസഫിന് വേണ്ടിയുള്ള പിഡിപിയുടെ ഈ പ്രചാരണ പരിപാടി.
മൂന്നു മുന്നണികളും ശക്തമായ പോരാട്ടമാണ് തൃക്കാക്കരയിൽ കാഴ്ചവെച്ചത്. ആദ്യം വികസന മുദ്രാവാക്യങ്ങൾ മണ്ഡലത്തിൽ ഉയർന്നെങ്കിലും പിന്നീട് കൃത്യമായ വർഗ്ഗീയ ധ്രുവീകരണമാണ് മണ്ഡലത്തിൽ പ്രകടമായത്. ജാതി നോക്കി മന്ത്രിമാരും എം.എൽ.എമാരും വീടുകൾ കയറി വോട്ടു ചോദിച്ചു എന്ന ആരോപണവും ഭരണകക്ഷിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണത്തെ സിപിഎം തള്ളിക്കളഞ്ഞു. ആലപ്പുഴയിലെ എസ്ഡിപിഐ കൊലവിളി മുദ്രാവാക്യത്തോടെ തൃക്കാക്കരയിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇതോടെയാണ് പിഡിപി തൃക്കാക്കരയിൽ നേരിട്ടിറങ്ങി കൺവെൻഷൻ നടത്തിയത്. എന്നാൽ ഇതിന് കാര്യമായ മാദ്ധ്യമശ്രദ്ധയും ലഭിച്ചില്ല.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും , പിസി ജോർജിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ ആലപ്പുഴ സംഭവത്തെ തള്ളിപ്പറയാനോ താക്കീത് ചെയ്യാനോ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല എന്നതാണ് ബിജെപി ഉയർത്തുന്ന ആരോപണം.
Comments