വാഷിംഗ്ടൺ: ലഡാക്കിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിർമ്മാണങ്ങൾ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്കൻ സൈനിക മേധാവി. ചൈനയുടെ നീക്കങ്ങൾ കണ്ണുതുറപ്പിക്കുന്നതാണ്. അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുളള പ്രകോപനരമായ പ്രവർത്തനമായി മാത്രമേ ഇത്തരം നടപടികളെ കാണാനാവൂ എന്നും യു.എസ്.ജനറൽ ചാൾസ് എ ഫ്‌ളിൻ പറഞ്ഞു. പാങ്‌ഗോങ് സോ തടാകത്തിന് കുറുകേ ചൈന സ്ഥിരമായ ഇരട്ടപ്പാലം നിർമ്മിക്കുന്നുവെന്ന വെളിപ്പെടുത്തലിനെതിരെയാണ് അമേരിക്കയുടെ പ്രതികരണം.
ചൈന നടത്തിക്കൊണ്ടിരിക്കുന്നത് അമ്പരപ്പിക്കുന്ന നടപടികൾ. പല നിർമ്മാണ പ്രവർത്ത നവും സ്ഥിരവും വലിയ സംവിധാനങ്ങളോട് കൂടിയതാണ്. ചൈനയുടെ പടിഞ്ഞാറൻ തീയറ്റർ സേനാ വിഭാഗമാണ് നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങൾക്കിടയിലേയും സമാധാന അന്തരീക്ഷം തകർക്കാനെ ഇത് ഉപകരിക്കൂ എന്നും ചാൾസ് എ ഫ്‌ലിൻ പറഞ്ഞു.
ചൈന ഇന്ത്യാ അതിർത്തിയിൽ നടത്തുന്ന പ്രകോപനങ്ങളെ നിരീക്ഷിക്കുക തന്നെ ചെയ്യും. ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തതിൽ ചൈനയുടെ നീക്കങ്ങൾ ഏറെ നിർണ്ണായ കമാണ്. ഹിമാലയൻ മലനിരകളിലെ സംയുക്ത സൈനിക പരിശീലനവും അമേരിക്ക നടത്തുകയാണ്. വരുന്ന ഒക്ടോബറിൽ 9000-10,000 അടി ഉയരത്തിലെ മേഖലകളിലാണ് പരിശീലനം. അലാസ്‌കയിൽ ഇതേ കാലാവസ്ഥയിൽ ഇന്ത്യൻ സൈന്യത്തിന് അമേരിക്ക നൽകിയ സൈനിക പരിശീലനത്തിന് സമാനമായ പരിശീലനമാണ് ഹിമാലയത്തിലും നടത്തുകയെന്നും ജനറൽ ഫ്‌ലിൻ പറഞ്ഞു.
Comments