മുംബൈ: ദക്ഷിണാഫ്രിക്കൻ ടീമുമായി ഇന്ത്യയിൽ നാളെ മുതൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. നായകനായി നിശ്ചയിച്ചിരുന്ന കെ.എൽ.രാഹുലിന് പരിക്കേറ്റതിനാൽ പരമ്പരയിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പരിക്കുകാരണം സ്പിൻ ബൗളർ കുൽദീപ് യാദവും പരമ്പരയിൽ കളിക്കാനാവില്ല. ഇതോടെ നായകനായി ഋഷഭ് പന്തിനെ തീരുമാനിച്ചു.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്കുള്ള ടീമിന്റെ നായകനായി കെ.എൽ.രാഹുലിനേയും ഉപനായകനായി ഋഷഭ് പന്തിനേയുമാണ് തീരുമാനിച്ചിരുന്നത്. രോഹിത് ശർമ്മയ്‌ക്ക് വിശ്രമം നൽകാൻ തീരുമാനിച്ചതോടെയാണ് രാഹുലിനെ നായകനാക്കിയത്. രാഹുലും പിന്മാറിയ തോടെ നായകനായി ഋഷഭ് പന്തും ഉപനായകനായി ഹാർദ്ദിക് പാണ്ഡ്യയേയും തീരുമാനിച്ച തായും ബിസിസിഐ അറിയിച്ചു.
രാഹുലിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്കും കുൽദീപിന്റെ കയ്യിനേറ്റ പരിക്കുമാണ് സീനിയർ താരങ്ങൾക്ക് പരമ്പരയ്‌ക്ക് മുന്നേ തടസ്സമായത്. പരിശീലനങ്ങൾക്കിടയിലാണ് ഇരുവർക്കും പരിക്കേറ്റത്. രാഹുലിനോട് ഡൽഹിയിൽ നിന്നും ബംഗ്ലൂർ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഉടനെത്താനും വൈദ്യപരിശോധന നടത്താനുമാണ് നിർദ്ദേശിച്ചി രിക്കുന്നത്.
ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, ഋതുരാജ് ഗേയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ,ദിനേശ് കാർത്തിക്, വെങ്കടേശ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരാണ് ടീമിലുള്ളത്.















