മുംബൈ: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണ അവകാശത്തിനായുള്ള ഇ-ലേലം പുരോഗമിക്കുന്നു. നാല് പ്രമുഖ പ്രക്ഷേപകരാണ് പ്രധാനമായും ലേലത്തിൽ പങ്കെടുക്കുന്നത്. ഡിസ്നി-സ്റ്റാർ, സോണി പിക്ചേഴ്സ്, റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18, സീ എന്റർടെയ്ന്മെന്റ് എന്റർപ്രൈസ് തുടങ്ങിയവരാണ് മത്സരങ്ങളുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള സംപ്രേഷണ അവകാശത്തിനായി മത്സരിക്കുന്നത്.
2026-2027 സീസണിൽ മത്സരങ്ങളുടെ എണ്ണം 74ൽ നിന്ന് 94 ആയി ഉയർത്താൻ സംഘാടകർ ആലോചിക്കുന്നുണ്ട്. വ്യത്യസ്ത പാക്കേജുകളായാണ് ലേലം നടക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടെലിവിഷൻ സംപ്രേഷണത്തിന് മാത്രമായാണ് ഒരു പാക്കേജ്. ഇതേ മേഖലയിലെ ഡിജിറ്റൽ സംപ്രേഷണ അവകാശത്തിനായാണ് രണ്ടാമത്തെ പാക്കേജ്.
ലേലത്തിൽ മുന്നിലെത്തുന്ന പ്രക്ഷേപകർക്ക് 2023ലെ ഐപിഎൽ പതിനാറാം എഡിഷൻ മുതൽ 2027 എഡിഷൻ വരെയുള്ള അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണ അവകാശമാണ് ലഭിക്കുക. 7.7 ബില്ല്യൺ ഡോളറാണ് ലേലത്തിലൂടെ സമാഹരിക്കാൻ ബിസിസിഐ ഉദ്ദേശിക്കുന്നത്.
Comments