അന്താരാഷ്‌ട്ര ഏകദിന മത്സരത്തിൽ സ്‌കോറിൽ പുതിയ ലോകറെക്കോർഡ് സ്ഥാപിച്ച് ഇംഗ്ലണ്ട്. നെതർലൻഡ്സിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇംഗ്ലണ്ട് റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് നേടി. ഇംഗ്ലണ്ട് 2018ൽ സ്ഥാപിച്ച സ്വന്തം റെക്കോർഡാണ് വീണ്ടും തകർത്തത്. നാല് വർഷം മുമ്പ് ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് 481/6 എന്ന സ്‌കോർ നേടിയിരുന്നു. ഇംഗ്ലണ്ട് നിരയിൽ മൂന്ന് താരങ്ങളാണ് സെഞ്ച്വറി നേടിയത്.
NEW WORLD RECORD!! 😱
WATCH LIVE: https://t.co/2QHEXI08dI#NEDvENG pic.twitter.com/OD6Zz587sY
— England Cricket (@englandcricket) June 17, 2022
ഫിൽ സാൾട്ട്, ഡേവിഡ് മലാൻ, ജോസ് ബട്ട്ലർ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് വൻ സ്‌കോർ നേടാൻ സഹായിച്ചത്. ജേസൺ റോയ് 7 പന്തിൽ 1 റൺസെടുത്ത് പുറത്തായ ശേഷം ഫിൽ സാൾട്ടും ഡേവിഡ് മലനും ചേർന്ന് 222 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. സാൾട്ടി(122)നെയും മലനെ(125)യും യഥാക്രമം ലോഗൻ വാൻ ബീക്കും പീറ്റർ സീലാറും പുറത്താക്കി. തുടർന്ന ക്രീസിലെത്തിയ ജോസ് ബട്ട്‌ലർ ശരവേഗതയിൽ സെഞ്ച്വറി പൂർത്തിയാക്കി.
ജോസ് ബട്ട്ലർ 70 പന്തിൽ 162 റൺസുമായി പുറത്താകാതെ നിന്നു. ബട്ട്‌ലർ 231.42 സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കോർ ചെയ്തത്. 14 സിക്സറുകളും ഏഴ് ബൗണ്ടറികളുമാണ് ബട്ലർ അടിച്ചെടുത്തത്. ലിയാം ലിവിംഗ്സ്റ്റണും പുറത്താകാതെ നിന്നു. അദ്ദേഹം വെറും 22 പന്തിൽ 300 സ്ട്രൈക്ക് റേറ്റോടെ 66 റൺസ് നേടി.
Comments