രാജ്യത്തെ ആദ്യത്തെ സ്റ്റീൽ സ്ലാഗ് കൊണ്ട് നിർമ്മിച്ച റോഡ് സൂറത്തിൽ യാഥാർഥ്യമായി. സ്റ്റീൽ മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ആറ് വരി പാതയാണ് നിർമ്മിച്ചിരിക്കുന്നത്. 100 ശതമാനം സ്റ്റീൽ സംസ്കരിച്ച സ്ലാഗ് ഉപയോഗിച്ച് നിർമ്മിച്ച റോഡ് മാലിന്യങ്ങളെ സമ്പത്താക്കി മാറ്റുന്നതിനും സ്റ്റീൽ പ്ലാന്റുകളുടെ സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനുമുള്ള യഥാർത്ഥ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
റോഡ് നിർമ്മാണത്തിൽ സ്റ്റീൽ സ്ലാഗ് ഉപയോഗിക്കുന്നത് രാജ്യത്തെ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ ദൗർലഭ്യവും പരിഹരിക്കും. 2030-ഓടെ വിവിധ പ്രോസസ് റൂട്ടുകളിൽ നിന്നുള്ള സ്റ്റീൽ സ്ലാഗിന്റെ ഉൽപ്പാദനം ഇന്ത്യയിൽ വർധിക്കുമെന്ന് സ്റ്റീൽ നിർമാതാക്കളായ എഎംഎൻഎസ് ഇന്ത്യ അറിയിച്ചു. ഹാസിറയിലെ തങ്ങളുടെ നിർമാണ പ്ലാന്റിൽ നിന്ന് ഏകദേശം 1 ലക്ഷം ടൺ സംസ്കരിച്ച സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചാണ് ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാത നിർമിച്ചത്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ലബോറട്ടറിയായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സിആർആർഐ) സംയുക്തമായാണ് റോഡ് നിർമ്മിച്ചതെന്ന് ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ (എഎംഎൻഎസ്) ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
സിആർആർഐയുടെ പിന്തുണയോടെ, റോഡ് നിർമ്മാണത്തിൽ പ്രകൃതിദത്ത ശേഖരങ്ങളുടെ ബദൽ വികസിപ്പിച്ചതിൽ അഭിമാനമുണ്ടെന്ന് എഎംഎൻഎസ് ഇന്ത്യ സിഇഒ ദിലീപ് ഉമ്മൻ പറഞ്ഞു, അത് അന്താരാഷ്ട്ര നിലവാരമുള്ളതും ചെലവ് കുറഞ്ഞതും പ്രകൃതിവിഭവങ്ങളുടെ ഭാരം കുറയ്ക്കുന്നതുമാണ്.
ബേസിക് ഓക്സിജൻ ഫർണസ് റൂട്ട്, ഇലക്ട്രിക് ആർക്ക് ഫർണസ്എന്നിങ്ങനെ മൂന്ന് പ്രക്രിയകളിലൂടെ ഉരുക്ക് നിർമ്മാണ സമയത്ത് പുറത്തുവരുന്ന ഒരു ഉപോൽപ്പന്നമാണ് സ്ലാഗ് എന്ന് സ്റ്റീൽ റിസർച്ച് ആൻഡ് ടെക്നോളജി മിഷൻ ഓഫ് ഇന്ത്യ (എസ്ആർടിഎംഐ) ഡയറക്ടർ മുകേഷ് കുമാർ പറഞ്ഞു. ഇൻഡക്ഷൻ ഫർണസ് ‘സ്ലാഗിന്റെ ഉപയോഗത്തെ സംബന്ധിച്ചിടത്തോളം ഇത് വ്യവസായത്തിന് ഒരു വഴിത്തിരിവാണ്. സ്ലാഗ് മാലിന്യം നിറയ്ക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്,’ വ്യവസായ വിദഗ്ധർ പറഞ്ഞു.
Comments