ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ റെയ്ഡ് തുടർന്ന് എൻഐഎ സംഘം. ഭീകരർക്ക് ഫണ്ട് നൽകുന്നവരേയും ദേശവിരുദ്ധ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കു ന്നവരുടെ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തിയാണ് റെയ്ഡ് തുടരുന്നത്. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും വിവിധ മേഖലകളിൽ ഒരേ സമയമാണ് സംഘം തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നത്. മാർച്ച് മാസം 11ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വധശ്രമ ത്തിന്റെ സൂത്രധാരന്മാരെക്കുറിച്ചും എൻഐഎ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
തെക്കൻ കശ്മീർ മേഖലകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡിൽ എൻഐഎ സംഘത്തിന് സഹായവുമായി കശ്മീർ പോലീസും സിആർപിഎഫും രംഗത്തുണ്ട്. കശ്മീരിലെ കുപ് വാരയിലും പുൽവാമയിലും ഭീകരരുമായി ഏറ്റുമുട്ടലുകൾ നടക്കുന്നതിനാൽ അതീവ സുരക്ഷയാണ് എൻഐഎ സംഘത്തിന് നൽകുന്നതെന്ന് കശ്മീർ പോലീസ് അറിയിച്ചു. അതേ സമയം എൻഐഎ നീക്കം അതീവ രഹസ്യമാക്കി വച്ചുകൊണ്ടാണ് വിവിധ പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുന്നത്.
ഇതുവരെ ബാരാമുള്ളയിലെ നാലിടത്തും ഹന്ദ്വാര ജില്ലയിലെ ഒരിടത്തുമാണ് ഭീകരത യ്‌ക്കായി കള്ളപ്പണമിടപാട് നടത്തുന്നവർക്കായി തിരച്ചിൽ നടന്നത്. അതിർത്തി കടന്നുള്ള ഇടപാടുകളെ ഏകോപിപ്പിക്കുന്ന നിർണ്ണായക കണ്ണികളെ കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡുകൾ വ്യാപിപ്പിക്കുന്നത്. 2016ലാണ് ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് വരുന്ന സംഭവ ങ്ങളിൽ എൻഐഎ സ്വമേധയാ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
Comments