നമുക്കൊരിക്കലും മറക്കാൻ കഴിയാത്ത ജീവിത്തിലെ മനോഹര കാലഘട്ടമാണ് പഠനകാലം. പ്രത്യേകിച്ചും സ്‌കൂൾ കാലഘട്ടം ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടതായിരിക്കും. കളിച്ചും ചിരിച്ചും ആഘോഷിച്ചും കണ്ണീരൊഴുക്കിയും ജീവിതത്തിലെ സുവർണ കാലഘട്ടമാണ് സ്‌കൂളുകളിൽ ചെലവഴിക്കുന്നത്. സ്‌കൂളിൽ നിന്നാണ് സൗഹൃദത്തിന്റെ ആദ്യ പാഠങ്ങളും പിന്നീട് ജീവിതത്തിന്റെ ഭാഗമായി തീർന്നവരും ഉണ്ടാവുന്നത്. സ്‌നേഹിച്ചും വഴക്ക് കൂടിയും, വഴക്ക് തീർത്ത് കെട്ടിപിടിച്ചും പരാതി പറഞ്ഞും തോളിൽ കൈയ്യിട്ടും എല്ലാം കുട്ടികൾ ഒത്തൊരുമിച്ചാണ് സ്‌കൂളുകളിൽ പഠിക്കാറുള്ളത്.
എന്നാൽ ബ്രിട്ടനിലെ മോസ്ലി ഹോളിൻസ് ഹൈസ്‌കൂളിൽ കുട്ടികൾ പരസ്പരം ആശ്ലേഷിക്കുന്നതും, തൊടുന്നതും എല്ലാം നിരോധിച്ചിരിക്കയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ മാഞ്ചസ്റ്ററിന് സമീപം സ്ഥിതി ചെയ്യുന്ന മോസ്ലി ഹോളിൻസ് ഹൈസ്‌കൂളിലാണ് ഈ വിചിത്രമായ നിയമം നടപ്പിലാക്കിയിട്ടുള്ളത്.
നിയമപ്രകാരം കുട്ടികൾക്ക് അനുവാദമില്ലാതെ പരസ്പരം സ്പർശിക്കാനോ, അടുത്തിടപഴകാനോ ഒന്നും കഴിയില്ല. മറ്റൊരു വിദ്യാർത്ഥിയുടെ കൈയിൽ പിടിക്കാനോ, സ്‌നേഹം പ്രകടിപ്പിക്കാനോ, കെട്ടിപ്പിടിക്കാനോ, വഴക്ക് കൂടാനോ ഒന്നും ഈ നിയമം അനുവദിക്കുന്നില്ല. ഒഴിവ് സമയങ്ങളിലും, ഉച്ചഭക്ഷണ സമയത്തുമാണ് ഇത് കൂടുതൽ ബാധകം.കൊറോണ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇങ്ങനെ നിയമം ഏർപ്പെടുത്തിയത് എന്ന് ധരിച്ചെങ്കിൽ തെറ്റി.
യാതൊരു കാരണവശാലും ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ തൊടാൻ പാടില്ല എന്ന് പ്രസ്താവിക്കുന്ന ഈ ‘നോ കോൺടാക്റ്റ്’ റൂൾ ഇപ്പോൾ വന്നതല്ല. അതിനൊക്കെ മുൻപ് തന്നെ അഖിലിത നിയമമായി സ്‌കൂൾ ഇത് പിന്തുടരുന്നുണ്ട്. വിദ്യാർത്ഥികൾ പാലിച്ചിരുന്ന ഈ ശീലം ഇപ്പോഴാണ് ഒരു നിയമാക്കി ഉത്തരവിട്ടത് എന്ന് മാത്രം. ഉത്തരവിറങ്ങിയതോടെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട് വിദ്യാർത്ഥികളെ കെട്ടിപ്പിടിക്കുന്നതിൽ നിന്ന് വിലക്കുന്നത് അങ്ങേയറ്റം ക്രൂരമായ നിയമം എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.
എന്നാൽ പ്രതിഷേധങ്ങളും മുറുമുറുപ്പും തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന കാഴ്ചപ്പാടാണ് സ്‌കൂൾ അധികൃതർക്ക് ലോക്ക്ഡൗൺ കാലം വിദ്യാർത്ഥികൾ വീടുകളിലാണ് ചെലവിട്ടത്. അത് കൊണ്ട് തന്നെ പലർക്കും സ്‌കൂളിൽ പഴയ പോലെ അച്ചടക്കത്തോടെ പെരുമാറാൻ ബുദ്ധിമുട്ടാകുമെന്നാണ് അതിൽ അധികൃതർ പറയുന്നത്. സുഹൃത്തുക്കളോട് എങ്ങനെ ഉചിതമായി പെരുമാറണമെന്നോ, എങ്ങനെ ബഹുമാനിക്കാമെന്നോ കൃത്യമായി അറിയില്ലെന്നും അവർ പറയുന്നു. നിയമത്തിലൂടെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക മാത്രമാണ് സ്‌കൂൾ ഇതിലൂടെ ചെയ്യുന്നതെന്നും, പരസ്പരം പോസിറ്റീവ് മനോഭാവം വളർത്താനും, സമപ്രായക്കാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും ഈ നിയമം സഹായിക്കുമെന്നും സ്‌കൂൾ അധികൃതർ കൂട്ടിച്ചേർത്തു
Comments