കൊച്ചി: പിസി ജോർജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭാര്യ ഉഷ. മുഖ്യമന്ത്രിയ്‌ക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും പിണറായി മനപൂർവ്വം കേസിൽ കുടുക്കിയതാണെന്നും ഉഷ ആരോപിച്ചു. തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്നും അച്ഛനെ സംരക്ഷിക്കാൻ മകൻ ഷോണിനറിയാമെന്നും ഉഷ പറഞ്ഞു.
പ്രതികാര നടപടിയെടുത്താലൊന്നും ഒരു മനുഷ്യനെ ഒതുക്കാൻ കഴിയില്ലെന്നും രാഷ്‌ട്രീയ വൈരാഗ്യം മാത്രമാണ് കേസിനാസ്പദമെന്നും ഉഷ കൂട്ടിച്ചേർത്തു. കുടുംബത്തെ ഈ രീതിയിൽ തുടരെ വേട്ടയാടുന്നത് ശരിയാണോ എന്നും അവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രശ്‌നങ്ങളൊന്നും പുറത്ത് വരാതിരിക്കാൻ വഴി തിരിച്ച് വിടുന്നതിനാണ് ഈ അറസ്റ്റെന്നും പിസിയുടെ ഭാര്യ ആരോപിച്ചു.
ഇന്ന് രാവിലെയായിരുന്നു പിസി ജോർജ്ജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. ലൈംഗിക താൽപര്യത്തോടെ കടന്ന് പിടിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.പിന്നാലെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉമ്മൻചാണ്ടിക്കെതിരെ പീഡിനക്കേസിൽ സാക്ഷി പറയാൻ ആവശ്യപ്പെട്ടപ്പോൾ കള്ളം പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ് എതിർത്തതിലുള്ള വൈരാഗ്യമാണ് പരാതിക്കാരി കാണിക്കുന്നതെന്നും അറസ്റ്റിന് ശേഷം പിസി ജോർജ്ജ് പ്രതികരിച്ചു.
Comments