ദിസ്പൂർ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കൂടി വെള്ളം ഇറങ്ങിയതോടെ വെള്ളപ്പൊക്കഭീഷണിയ്‌ക്ക് നേരിയ ആശ്വാസം. നിലവിലെ കണക്കുകൾ പ്രകാരം 22 ജില്ലകളിലായി 14 ലക്ഷത്തിലധികം പേരെയാണ് ദുരിതം ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 180 പേരാണ് ഇതു വരെ മരിച്ചത്. കാച്ചർ ജില്ലയിൽ ഇന്നലെ ഒരു കുട്ടിയുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 180 ആയി. ജില്ലയിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കാച്ചർ ജില്ലയിലാണ് കൂടുതൽ കെടുതി സംഭവിച്ചത്. ഇതുവരെ 6.69 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 3.63 ലക്ഷം പേർ നാഗോണിലും 1.79 ലക്ഷം പേർ മാരിഗോണിലും 56,021 പേർ ബാരപേട്ടയിലും ദുരിതമനുഭവിക്കുന്നു.
18 ജില്ലകളിലായി 325 ദുരിതാശ്വാസ ക്യാമ്പുകളും 51 സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 1,55,271 പേരെയാണ് മാറ്റി പാർപ്പിച്ചെന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 40,000 ഹെക്ടർ കൃഷി നശിച്ചു. 5.36 ലക്ഷത്തോളം വളർത്തുമൃഗങ്ങളെയും ദുരിതം ബാധിച്ചു.
Comments