‘നീതിപീഠം ലക്ഷ്മണ രേഖ ലംഘിക്കരുത്‘: നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്; കത്തിൽ ഒപ്പിട്ട് മുൻ ജഡ്ജിമാരും- Former Judges, retired bureaucrats, seek recall of SC's remarks on Nupur Sharma
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നീതിപീഠം ലക്ഷ്മണ രേഖ ലംഘിക്കരുത്‘: നൂപുർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്; കത്തിൽ ഒപ്പിട്ട് മുൻ ജഡ്ജിമാരും- Former Judges, retired bureaucrats, seek recall of SC’s remarks on Nupur Sharma

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നൂപുർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. പതിനഞ്ച് മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടെ 117 പേർ ഒപ്പിട്ട കത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്‌ക്ക് അയച്ചിരിക്കുന്നത്.

കോടതിയുടെ പരാമർശം ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യത്തിന് സമാനതകളില്ലാത്ത കളങ്കം ചാർത്തി. പരാമർശം ജനാധിപത്യ മൂല്യങ്ങളെയും രാജ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതാണ്. പരാമർശം എത്രയും വേഗം പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഉദയ്പൂർ കൊലപാതകം ഉൾപ്പെടെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണം നൂപുർ ശർമ്മയുടെ പരാമർശമാണ് എന്നായിരുന്നു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ ബി പർദിവാല എന്നിവർ അഭിപ്രായപ്പെട്ടത്. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്നും, അവർ അറസ്റ്റ് ചെയ്യപ്പെടാത്തത് അത്ഭുതകരമാണ് എന്നും കോടതി നിരീക്ഷിച്ചിരുന്നു. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒരുമിച്ച് ആക്കണം എന്ന നൂപുർ ശർമ്മയുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നൂപുർ ശർമ്മയുടെ അപേക്ഷയും കോടതി തള്ളിയിരുന്നു.

രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്‌ക്ക് കാരണം നൂപുർ ശർമ്മയുടെ വാക്കുകൾ മാത്രമാണ് എന്ന പരാമർശം അപകടകരമാണ്. ഈ പരാമർശം ഉദയ്പൂർ കൊലപാതകം പോലെയുള്ള സംഭവങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്നതാണ്. ഇത് ചില പ്രത്യേക അജണ്ടകളെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുമെന്നും, അങ്ങനെ സംഭവിക്കുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്ക് ഗുണകരമാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാ സംവിധാനങ്ങളും കൃത്യമായി തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുമ്പോഴാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യം സാർത്ഥകമാകുന്നത്. എന്നാൽ അടുത്തയിടെ നൂപുർ ശർമ്മയ്‌ക്കെതിരെ രണ്ട് ജഡ്ജിമാർ നടത്തിയ പരാമർശങ്ങൾ ജനാധിപത്യത്തിലെ ലക്ഷ്മണ രേഖയുടെ ലംഘനമാണെന്നും, അതിനാലാണ് ഇത്തരത്തിൽ ഒരു കത്തെഴുതാൻ തങ്ങൾ നിർബ്ബന്ധിതരായതെന്നും കത്തിൽ വ്യക്തമാക്കുന്നു.

ജഡ്ജിമാരുടെ പരാമർശങ്ങൾ നീതിയുടെ ധാർമ്മിക ചട്ടക്കുടുകൾക്ക് നിരക്കുന്നതല്ല. ഒരു വ്യക്തിയെ വിചാരണ ചെയ്യാതെ കുറ്റവാളി എന്ന് വിധിക്കാൻ ആർക്കും അധികാരമില്ല. അതുകൊണ്ട് തന്നെ പരാമർശം ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഈ പരാമർശം രാജ്യത്തിന്റെ സാമാന്യ നീതിനിർവ്വഹണ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 20(2)ന്റെ ലംഘനമാണ്. കത്തിൽ പറയുന്നു.

മുൻ കേരള ഹൈക്കോടതി ജഡ്ജി പി എൻ രവീന്ദ്രൻ, മുൻ ചീഫ് സെക്രട്ടറി ആനന്ദ ബോസ്, മുൻ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, മുൻ ഗുവാഹട്ടി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ ശ്രീധർ റാവു, മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി എസ് എൻ ധിംഗ്ര തുടങ്ങിയ പ്രമുഖരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറിമാർ, വിദേശ സ്ഥാനപതികൾ, ഡിജിപിമാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരും കത്തിൽ ഒപ്പ് വെച്ചിരിക്കുന്നു.

Tags: Supreme CourtNupur SharmaUdaipur Murder
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies