മലപ്പുറം:ചങ്ങരംകുളത്ത് മുടി വളർത്തിയതിന്റെ പേരിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോൽക്കര തോട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകനാണ് ദുരനുഭവം.
കുട്ടി ക്യാൻസർ രോഗികൾക്ക് ഡൊണേറ്റ് ചെയ്യുന്നതിനായി തലമുടി വളർത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ അദ്ധ്യാപകരോട് പറഞ്ഞിരുന്നു.എന്നാൽ ഇത് ഗൗനിക്കാതെ സ്‌കൂളിലെ മറ്റൊരു അദ്ധ്യാപകൻ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കുട്ടിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ട് നിർത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി. കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും മാതാവ് ആരോപിക്കുന്നു.
Comments