ന്യൂഡൽഹി: പാർട്ടിയുടെ അടിയന്തിര യോഗങ്ങളിൽ നിന്ന് തന്ത്രപരമായി വിട്ടുനിൽക്കുന്ന സ്വഭാവം ആവർത്തിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ. ഇന്ന് നടന്ന പാർട്ടി ജനറൽ സെക്രട്ടറിമാരും പ്രദേശ് കോൺഗ്രസ്സ് അദ്ധ്യക്ഷനും ഒരുമിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കാതെയാണ് രാഹുൽ വിദേശത്തേയ്‌ക്ക് യാത്ര പോയത്. തികച്ചും വ്യക്തിപരം എന്നുമാത്രമാണ് രാഹുൽ അറിയിച്ചത്.
ഈ മാസം 18-ാം തീയതി പാർലമെന്റിന്റെ മൺസൂൺ കാല സമ്മേളനം കൂടാനിരിക്കേ ബിജെപിയ്‌ക്കെതിരെ സ്വീകരിക്കേണ്ട നയപരമായ നടപടികൾ തീരുമാനിക്കേണ്ട യോഗമാണ് രാഹുൽ ഒഴിവാക്കിയത്. രാഹുലിന്റെ അഭാവത്തെക്കുറിച്ച് നേതാക്കളുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.
ഭാരത് ജോഡോ യാത്ര എന്ന പേരിൽ എല്ലാ സംസ്ഥാനങ്ങളിലൂടേയും കടന്നുപോകുന്ന യാത്രകൾക്ക് തുടക്കം കുറിയ്‌ക്കാനുള്ള നിർണ്ണായക തീരുമാനവും ഇന്നാണ് എടുക്കേണ്ടി യിരുന്നത്. രാഹുലിന്റെ വിവിധ വിഷയങ്ങളിലെ അറിവില്ലായ്മയും സുപ്രധാന തീരുമാനങ്ങ ളെടുക്കാതെ അപ്രത്യക്ഷമാകുന്നതിനുമെതിരെ ബിജെപി എല്ലായിപ്പോഴും രംഗത്തു വരുമ്പോഴാണ് നിർണ്ണായക ആഴ്ചയിലെ രാഹുലിന്റെ സുഖവാസ യാത്രയെന്നത് കോൺഗ്രസ്സിനെ വെട്ടിലാക്കുകയാണ്.
Comments