വ്യത്യസ്തത കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും ലോകറെക്കോർഡുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. പലരീതിയിൽ റെക്കോർഡുകൾ സ്വന്തമാക്കിയവരുടെ കഥകൾ പലപ്പോഴും ആളുകളെ ചിന്തിപ്പിക്കാറും ചിരിപ്പിക്കാറുമുണ്ട്. അങ്ങനെ വ്യത്യസ്തമായ രീതിയിൽ റെക്കോർഡ് ബുക്കിൽ ഇടം നേടിയ ഒരാളുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
കപ്പലണ്ടി മൂക്ക് കൊണ്ടുരുട്ടി മലമുകൾ വരെയെത്തിച്ചതിന് ലോക റെക്കോർഡ് സ്വന്തമാക്കിയ ആളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുന്നത്.
യുഎസിലെ കൊളറാഡോ സ്വദേശിയായ ബോബ് സാലേം എന്ന അമ്പത്തിമൂന്നുകാരനാണ് റെക്കോർഡ് സ്വന്തമാക്കിയ ആ വ്യക്തി. 93 വർഷങ്ങൾക്ക് മുൻപ് സ്ഥാപിക്കപ്പെട്ട റെക്കോർഡാണ് സാലേം തകർത്തത്. ഏഴ് ദിവസം എടുത്താണ് സാലേം കപ്പലണ്ടി മലമുകളിലെത്തിച്ചത്. മുൻപ് റെക്കോർഡ് സ്ഥാപിച്ചയാൾ എട്ട് ദിവസമെടുത്താണ് കപ്പലണ്ടി മലമുകളിലെത്തിച്ചത്.
മൂക്കിന് മുകളിലായി സുരക്ഷയ്‌ക്ക് ചെറിയൊരു കരുതൽ കവചം ഒട്ടിച്ചുവച്ചായിരുന്നു സാലേത്തിന്റെ ഉദ്യമം. ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷവാനാണെന്നാണ് സാലേം റെക്കോർഡ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ചത്. ഒപ്പം മാനിറ്റോ സ്പ്രിംഗ്‌സ് എന്ന തന്റെ പട്ടണത്തെ കുറിച്ച് ലോകം തന്നിലൂടെ അറിയുന്നതിലെ ആഹ്‌ളാദവും അദ്ദേഹം പങ്കുവച്ചു.
Comments