മുംബൈ : ഇതിഹായ ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ക്യാൻസറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു. കൊറോണ ബാധിച്ചതോടെയാണ് നില വഷളായത്. ഇന്നലെ വൈകീട്ടോടെ മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
തന്റെ ഹെവി ബാസ് വോയ്സിൽ ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ പിന്നണി ഗായകനാണ് ഭൂപീന്ദർ സിംഗ്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അദ്ദേഹം, അഞ്ച് പതിറ്റാണ്ട് കാലം ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്നു. മുഹമ്മദ് റാഫി, ആർ ഡി ബർമൻ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ, ബാപ്പി ലാഹിരി തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ദിൽ ധൂന്ദതാ ഹേ, നാം ഗം ജായേഗാ, ഏക് അകേല ഈസ് ഷഹേർ മേ, കിസി നസർ കോ തേരാ ഇന്റേസർ ആജ് ഭീ ഹേ , ദുനിയാ ഛൂതേ യാർ നാ ഛൂതേ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു.
ഗായകന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. ” പതിറ്റാണ്ടുകളായി അവിസ്മരണീയമായ ഗാനങ്ങൾ ഒരുക്കി നൽകിയ ശ്രീ ഭൂപീന്ദർ സിംഗ് ജിയുടെ വേർപാടിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ നിരവധി ആളുകളെയാണ് സ്വാധീനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടുമൊപ്പം ദുഃഖം പങ്കുവെയ്‌ക്കുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി കുറിച്ചു.
Comments