ന്യൂയോർക്ക്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിലെത്തി. യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ തന്നെ 88.39 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് അദ്ദേഹം മെഡൽ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് യോഗ്യതാ മത്സരം ആരംഭിച്ചത്.
സ്‌റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ ജാവലിൻ പായിച്ച് നീരജ് തന്റെ തന്നെ ദേശീയ റെക്കോർഡ് തകർത്തിരുന്നു.സീസണിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ താരം.
93.07 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സണും 90.88 മീറ്റർ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലേയുമാണ് നീരജിന് മുന്നിലുള്ളവർ. സ്ഥിരമായി 90 മീറ്റർ മറികടക്കുന്ന ജർമ്മൻ താരം യൊഹാനസ് വെറ്റർ പരിക്കേറ്റ് പിൻമാറിയതും നീരജിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.
Comments