ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ വാട്ടർഹെയ്‌ലിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിലിന് എത്തിയത്. ഇവർക്ക് നേരെ ഭീകര സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ട് ഇവരെ വളഞ്ഞു.
ലഷ്‌കർ ഇ ത്വായ്ബയുടെ അനുബന്ധ സംഘടനയായ ടിആർഎഫിന് വേണ്ടി പ്രവർത്തിക്കുന്ന ലത്തീഫ് റാത്തർ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെയും ടെലിവിഷൻ താരം അമ്രീൻ ഭട്ടിനെയും ഇയാളാണ് കൊലപ്പെടുത്തിയത്.
Comments