ശ്രീനഗർ : പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയുമായ വഹീദ് റഹ്മാൻ പാരയ്‌ക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം. ജമ്മു കശ്മീർ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര, തീവ്രവാദികളായ ഉമൈസും ഇർഫാനുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ടായിരുന്നു. മുഹമ്മദ് യൂസഫ് വഴിയാണ് ഇയാൾ ഇവരെ ബന്ധപ്പെട്ടത് എന്നും കുറ്റപത്രത്തിൽ പറയുന്നു.
പാക് ലഷ്‌കർ ഇ ത്വായ്ബ (എൽഇടി) ഭീകരരായ അബു ദുവാന, അബു ഖാസിം എന്നിവരുമായി വഹീദ് പാരയ്‌ക്ക് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പാരയുടെ വീട്ടിൽ സുരക്ഷയ്‌ക്കായി നിയമിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് വരുന്ന അതിഥികളെ പരിശോധിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരുന്നത്. തീവ്രവാദ ബന്ധമുള്ളത് കൊണ്ട് മാത്രമാണ് ഇത്തരം നിർദ്ദേശങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകുന്നത് എന്ന് കുറ്റപത്രത്തിൽ പറയുന്നു.
2020 നവംബറിലാണ് വഹീദ് റഹ്മാൻ പാറയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പച്ച 13 പ്രതികളിൽ ജീവിച്ചിരിക്കുന്നത് പാര മാത്രമാണ്. പാരാ ഒഴികെ കേസിലെ എല്ലാ പ്രതികളും സുരക്ഷാ സേനയുടെ വിവിധ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ എങ്ങനെ കൊല്ലപ്പെട്ടു എന്നതും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
Comments