കാബൂളിൽ ഭരണവിരുദ്ധ റാലി; സ്ത്രീകളെ നടുറോഡിൽ ചാട്ടവാറിനടിച്ച് താലിബാൻ ഭീകരർ; സ്ത്രീകൾ തെരുവിലിറങ്ങിയത് ജോലിയും സ്വാതന്ത്ര്യവും വേണമെന്ന മുദ്രാവാക്യമുയർത്തി
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

കാബൂളിൽ ഭരണവിരുദ്ധ റാലി; സ്ത്രീകളെ നടുറോഡിൽ ചാട്ടവാറിനടിച്ച് താലിബാൻ ഭീകരർ; സ്ത്രീകൾ തെരുവിലിറങ്ങിയത് ജോലിയും സ്വാതന്ത്ര്യവും വേണമെന്ന മുദ്രാവാക്യമുയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 08:17 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: ഭരണകൂട വിരുദ്ധ റാലി നടത്തിയ സ്ത്രീകളെ ക്രൂരമായി തല്ലിചതച്ച് താലിബാൻ ഭീകരർ. താലിബാൻ ഭീകരർ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സ്ത്രീകൾക്ക് നേരെ പരസ്യമായ അതിക്രമം അരങ്ങേറിയത്. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങളാണ് ഇവർ ജാഥയിൽ ഉയർത്തിയത്. സോലിയാ പാർസി എന്ന പേരിൽ രൂപീകരിച്ച സംഘടനയ്‌ക്ക് കീഴിലാണ് വനിതകൾ പ്രതിഷേധിക്കുന്നത്.

താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലേയ്‌ക്ക് നടത്തിയ റാലിയെയാണ് മതമൗലിക വാദികൾ അടിച്ചോ ടിച്ചത്. നാൽപ്പതോളം വരുന്ന അഭ്യസ്ഥവിദ്യരായ വനിതകളാണ് ജോലി നഷ്ടപ്പെട്ടതിലുള്ള രോഷം അറിയിച്ചുകൊണ്ടുള്ള പ്രകടനം നടത്തിയത്. ക്രൂരമായ ചാട്ടവാറടികളിൽ നിന്ന് രക്ഷപെടാനായി കടകളിൽ കയറിയവരെ പുറത്തേക്ക് വലിച്ചിഴച്ചും അടിച്ചവശരാക്കി. അക്രമം റിപ്പോർട്ട് ചെയ്ത വിദേശമാദ്ധ്യമ പ്രവർത്തകർക്കടക്കം അടികിട്ടി. ബാനറുകൾ വലിച്ചുകീറിയ താലിബാൻ ഭീകരർ സ്ത്രീകളുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി.

ആഗസ്റ്റ് 15 കരിദിനമാണെന്ന ബാനറുകളുയർത്തിയാണ് ചില വനിതകൾ റാലിക്കെത്തിയത്. കഴിഞ്ഞവർഷം ആഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാനിൽ അധികാരം ഔദ്യോഗികമായി പിടിച്ചത്. അജ്ഞതയും അന്ധകാരവുമാണ് നിങ്ങളുടെ കയ്യിലുള്ളത്.  ഞങ്ങളുടെ വിശപ്പടക്കാൻ നോക്കാത്ത ഭരണകൂടമാണ് താലിബാന്റേത് തുടങ്ങിയ രൂക്ഷവിമർശനമാണ് റാലിയിലുടനീളം വനിതകൾ മുഴക്കിയത്.

1990ൽ ആദ്യം അധികാരത്തിലെത്തിയ കാലത്തു നിന്നും വിപരീതമായി മൃദുസമീപന മായിരിക്കും സ്വീകരിക്കുക എന്നത് തുടക്കം മുതലേ താലിബാൻ ലംഘിച്ചു. സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമെന്ന വാക്കുകളെല്ലാം നിലവിലെ ഭരണകൂടം വീണ്ടും ലംഘിക്കുന്നതിന്റെ ചിത്രമാണ് ഇന്നലെ നടന്നിരിക്കുന്ന ആക്രമണം.

ശരീരം മൊത്തം മറയ്‌ക്കാതെ ഒരു സ്ത്രീയും പുറത്തിറങ്ങിക്കൂട. പുറത്തിറങ്ങുന്നതിന് മതിയായ കാരണം കാണിക്കണം. ആൺ തുണയില്ലാതെ പുറത്തിറങ്ങരുത്.  ജോലിചെയ്യാൻ അനുവാദമില്ല. പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ആവശ്യമില്ല തുടങ്ങിയ നിയമങ്ങൾ കഴിഞ്ഞ മെയ് മാസം അഫ്ഗാനിലെ താലിബാൻ പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്ദ്‌സാദ പുറപ്പെടുവിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags: TalibanTALIBAN-WOMEN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

Latest News

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies