മഹാരാഷ്‌ട്രയിലെ ഹരിഹരേശ്വർ കടൽ തീരത്ത് സംശയാസ്പദമായി കണ്ട ബോട്ടിൽ നടത്തിയ പരിശോധനയിൽ എ കെ 47 തോക്കുകളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. സംഭവത്തെ തുടർന്ന് സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വതന്ത്ര്യ ദിന പരിപാടികൾ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം.
കണ്ടെടുത്ത ബോട്ട് യു കെയിൽ രജിസ്റ്റർ ചെയ്തതതാണെന്നും ഒമാൻ തീരത്ത് നിന്നും വന്നതാകാൻ സാധ്യത ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബോട്ടിൽ നിന്നും വെടിയുണ്ടകൾക്കൊപ്പം മൂന്ന് എ കെ 47 തോക്കുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മഹാരാഷ്‌ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവിലെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലെ ഭരണകക്ഷിയിലെ പല നേതാക്കൾക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. ആയുധങ്ങൾ കണ്ടെടുത്തതിലൂടെ സംസ്ഥാനത്ത് കലാപത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചന
Comments