തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ എം കെ മുനീറിനെയും മന്ത്രി പരോക്ഷമായി വിമർശിച്ചു.
ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നായിരുന്നു മുനീറിന്റെ വിവാദ പരാമശം. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
ജൻഡർ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ലെന്നുമായിരുന്നു വിവാദ പരാമർശം. ഇത് ചർച്ചയായതോടെ വാക്കുകൾ വളച്ചൊടിച്ചുവെന്നാരോപിച്ച് മുനീർ പിന്നീട് രംഗത്തെത്തിയിരുന്നു. ജൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് താൻ പറഞ്ഞതെന്ന് മുനീർ നൽകിയ വിശദീകരണം.
മുനീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ക്ലാസുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തുന്നത് അപകടമാണെന്നും അത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
Comments