ജമ്മുകശ്മീർ: തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശമുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിൽ ഏറെ സന്തോഷിക്കുന്നത് ജമ്മുകശ്മീരിലെ വാൽമീകി സമൂഹമാണ്. പ്രഖ്യാപനത്തിലൂടെ സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീരിൽ ആദ്യമായി വാൽമീകി സമൂഹത്തിന് വോട്ടവകാശം ലഭിച്ചിരിക്കുന്നു എന്നതാണ് ഇതിന് കാരണം. വോട്ടവകാശം നൽകിക്കൊണ്ടുള്ള സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ വാൽമീകി സമാജം വീടുകളിൽ മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
തദ്ദേശീയരല്ലാത്തവർക്ക് വോട്ടവകാശം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ജമ്മുകശ്മീരിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് നടക്കുന്നത്. എന്നാൽ മറുവശത്താകട്ടെ വർഷങ്ങളായി അടിമജീവിതം നയിക്കുന്ന വാൽമീകി സമൂഹത്തിലെ ജനങ്ങളുടെ ജീവിതത്തിന് വെളിച്ചമേകിക്കൊണ്ടാണ് ഈ പ്രഖ്യാപനം കടന്നുവന്നത്. ജമ്മു കശ്മീരിൽ താമസിക്കുന്ന വാൽമീകി സമാജവും പശ്ചിമ പാകിസ്താൻ അഭയാർത്ഥികളും വർഷങ്ങളായി അടിമ ജീവിതം നയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതോടെ ഇവർക്ക് ജമ്മു കശ്മീരിൽ ആദ്യമായി വോട്ടവകാശം ലഭിക്കാൻ പോകുകയാണ്.
വാൽമീകി സമാജത്തിലെ പതിനായിരത്തിലധികം ആളുകൾ ആണ് ജമ്മുവിൽ താമസിക്കുന്നത്. സ്വാതന്ത്ര്യലബ്ധി മുതൽ വോട്ടവകാശം ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. ഇത്തരമൊരു സാഹചര്യത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു, ഞങ്ങളുടെ അവസ്ഥ ഇനി മക്കൾക്ക് അനുഭവിക്കേണ്ട. വോട്ടവകാശം ലഭിച്ചതോടെ വീടുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തുവെന്നും വാൽമീകി സമാജത്തിലെ ആളുകൾ പറയുന്നു.
എന്നാൽ ചിലർ ഇതിന്റെ പേരിൽ രാഷ്ട്രീയ കോലാഹലങ്ങൾ ഉമ്ടാക്കുകയാണെന്നും അവർ വേദനിക്കുന്നു. തദ്ദേശികളല്ലാത്തവർക്ക് വോട്ടവകാശം നൽകിയതിൽ പ്രതിഷേധിച്ച് ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം നടന്നു. എന്നാൽ ബിജെപി ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എല്ലാ പാർട്ടികളും യോഗം ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കി.
Comments