പാലക്കാട്: തിരുമിറ്റക്കോട് 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടാമത്തെ മദ്രസ അദ്ധ്യാപകനും അറസ്റ്റിൽ. വാവനൂർ കുന്നുംപാറ വളപ്പിൽ ഫൈസലാണ് അറസ്റ്റിലായത്. സമാന കേസിൽ കഴിഞ്ഞ ദിവസം മദ്രസ അദ്ധ്യാപകൻ ആയ ഇർഷാദ് അലിയെ അറസ്റ്റ് ചെയ്തിരുന്നു.
ചാലിശ്ശേരി പോലീസ് ആണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇർഷാദ് അലി പിടിയിലായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മദ്രസയിലെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത പ്രകടമായതോടെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവർക്കുമെതിരെ പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Comments