മുംബൈ : പൂനെയിൽ നിന്ന് പിടിയിലായ ലഷ്കർ ഇ ത്വായ്ബ ഭീകരൻ ജുനൈദ് മുഹമ്മദ് ലക്ഷ്യമിട്ടത് ബിജെപി നേതാക്കളെയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നരസിംഹാനന്ദ സരസ്വതിയെയും ഹിന്ദു മതം സ്വീകരിച്ച ജിതേന്ദ്ര നാരായണെയും വധിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2000 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
ജമ്മു കശ്മീരിലെ ഭീകര സംഘടനകളുമായി ബന്ധമുള്ള ജുനൈദിനെ മെയ് 24 ന് പൂനെയിലെ ദപോഡി മേഖലയിൽ വെച്ചാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ബുൽദാന സ്വദേശിയാണ് ഇയാൾ. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ ജമ്മു കശ്മീരിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടത്.
തുടർന്ന് ജുനൈദിന്റെ കൂട്ടാളികളായ ഇനാമുൽ ഹഖ്, യൂസഫ്, അഫ്താബ് ഹുസൈൻ ഷാ എന്നിവരെയും എടിഎസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജുനൈദിന് ഫണ്ട് നൽകിയെന്നാണ് എടിഎസിന്റെ കണ്ടെത്തൽ.
Comments