എന്റെ കുടുംബത്തെ ഒന്നാകെ ഭീകരർ കൊന്നൊടുക്കി; ഒരാളെപ്പോലും ബാക്കിവെച്ചില്ല; കശ്മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊല അതിജീവിച്ച ദൃക്‌സാക്ഷി പറയുന്നു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എന്റെ കുടുംബത്തെ ഒന്നാകെ ഭീകരർ കൊന്നൊടുക്കി; ഒരാളെപ്പോലും ബാക്കിവെച്ചില്ല; കശ്മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊല അതിജീവിച്ച ദൃക്‌സാക്ഷി പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2003 ൽ കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് പുനരാരംഭിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. നന്ദിമാർഗ് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട മോഹൻ ലാൽ ഭട്ട് എന്നയാളാണ് ആ കറുത്ത ദിനത്തെപ്പറ്റി പറയുന്നത്.

ലഷ്‌കർ ഭീകരർ നടത്തിയ മനുഷ്യവേട്ടയിൽ മോഹൻ ലാൽ ഭട്ടിന് തന്റെ കുടുംബത്തെ മുഴുവൻ നഷ്ടമായിരുന്നു. അച്ഛൻ രാധ കൃഷ്ണൻ ഭട്ടിനെയും അമ്മ ഗീത ഭട്ടിനെയും സഹോദരി പ്രീതിമയെയും അമ്മാവൻ ലോക്‌നാഥ് ഭട്ടിനെയും ഭീകരർ നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത് എന്ന് മോഹൻലാൽ ഭട്ട് പറയുന്നു. സംഭവം നടക്കുന്ന സമയം താൻ അവിടെയുണ്ടായിരുന്നുവെന്ന് മോഹൻലാൽ ഭട്ട് വെളിപ്പെടുത്തി. മൂന്നാം നിലയിൽ നിന്ന് താഴെ വീണ താൻ ടിന്നിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് മാത്രമാണ് അന്ന് ഭീകരരിൽ നിന്നും താൻ രക്ഷപ്പെട്ടത് .

‘രാത്രി 10:30 മണിയോടെ ഞങ്ങളെല്ലാവരും ഉറങ്ങിപ്പോയിരുന്നു. പെട്ടെന്ന്, പുറത്ത് നിന്ന് ജനൽ ചില്ലുകൾ തകർക്കുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു. വാതിൽ പകുതി തുറന്നു നോക്കിയപ്പോൾ, പട്ടാള യൂണിഫോം ധരിച്ച ആളുകളെയാണ് കണ്ടത്. തങ്ങൾക്കുള്ളതെല്ലാം എടുത്തോളൂ ഞങ്ങളെ വെറുതെ വിടണമെന്ന് അമ്മ അവരോട് കേണപേക്ഷിച്ചു. എന്നാൽ ഞങ്ങൾ നിങ്ങളെ എന്നെന്നേക്കുമായി നിശബ്ദരാക്കുമെന്നാണ് അവർ പറഞ്ഞത്,’ മോഹൻലാൽ ഭട്ട് പറഞ്ഞു.

‘ഇതിന് പിന്നാലെ തീവ്രവാദികൾ വെടിയുതിർക്കുന്നതാണ് കണ്ടത്. വെടിയൊച്ചയുടെ ശബ്ദം മാത്രമേ എനിക്ക് കേൾക്കാൻ സാധിച്ചുളളൂ. ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. അവൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ അവർ ആ കുഞ്ഞിനെയും വെടിവെച്ച് കൊന്നു. രണ്ട് വയസ്സുകാരനെപോലും ഭീകരർ വെറുതെവിട്ടില്ല, അവനെയും തീർത്തുകളഞ്ഞു’, ഭട്ട് പറഞ്ഞു.

ജമ്മു കശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ, കശ്മീരി പണ്ഡിറ്റുകൾ ഒരിക്കലും താഴ്വര വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിച്ചു. അവർ ഗ്രാമം മുഴുവൻ പൂട്ടിയിടുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. കശ്മീരിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങളെ അവർ അനുവദിച്ചില്ല. നന്ദിമാർഗിൽ വിന്യസിച്ചിരുന്ന പ്രാദേശിക പോലീസാണ് അന്ന് ഭീകരർക്ക് കശ്മീരി പണ്ഡിറ്റുകളുടെ വീട് കാണിച്ചുകൊടുത്തത്. ഞങ്ങളെയെല്ലാം കൊല്ലുന്നത് അവർ കൈയ്യും കെട്ടി നോക്കിനിന്നു. തോക്കെടുത്ത് ഒരു തവണ പോലും വെടിയുതിർക്കാൻ അവർ തയ്യാറായില്ലെന്നും ഭട്ട് ആരോപിച്ചു. 11 പുരുഷന്മാരും 11 സ്ത്രീകളും 2 കുട്ടികളുമാണ് അന്നത്തെ ആക്രമണത്തിൽ മരിച്ചത് എന്നും ഭട്ട് കൂട്ടിച്ചേർത്തു.

Tags: AttackTerror Attackkashmiri pandit
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies