റാഞ്ചി :റാഞ്ചി: ഝാർഖണ്ഡിലെ ദുകംയിൽ വീണ്ടും ഹിന്ദു പെൺകുട്ടി ലൗജിഹാദിനിരയായതായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനവാസി പെൺകുട്ടിയെ ആണ് ലൗജിഹാദിന് വിധേയയാക്കി ക്രൂരമായി ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി അർമാൻ അൻസാരിയെ പോലീസ് പിടികൂടി
കുറച്ചുനാളുകളായി ഇയാളുമായി അടുപ്പത്തിലായിരുന്നു പെൺകുട്ടി. വിവാഹവാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.. ഗർഭിണിയായെന്നറിഞ്ഞതോടെ പെൺകുട്ടി തന്നെ വിവാഹം കഴിക്കാൻ പ്രതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ദുംകയിൽ പന്ത്രണ്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടി ലൗജിഹാദിനിരയായിരുന്നു. മതമൗലികവാദിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ഷാരൂഖിനെയും സുഹൃത്ത് നയീം അൻസാരിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറെ നാളുകളായി ഷാരൂഖ് പെൺകുട്ടിയുടെ പുറകെ നടന്നു ഭീഷണിപ്പെടുത്തുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും തന്റെ പിന്നാലെ നടക്കരുതെന്നും താക്കീത് നൽകി. പ്രണയം നിരസിച്ചതിൽ കലിപൂണ്ട ഇയാൾ പന്ത്രണ്ടാം ക്ലാസുകാരിയായ അങ്കിത കുമാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
നയീം അൻസാരിയെ ചോദ്യം ചെയ്യലിൽ ലൗ ജിഹാദിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹിന്ദുസ്ത്രീകളെ ലക്ഷ്യം അതിർത്തി ഗ്രാമങ്ങളിൽ വീണ്ടും ഭീകരസംഘടനകൾ സജീവമാകുന്നതായാണ് നയീം വെളിപ്പെടുത്തിയത്. അതിർത്തി ഗ്രാമങ്ങളിലെ മതൗമലികവാദികളുടെ നേതൃത്വത്തിലും സഹായത്തോടെയുമാണ് ഭീകരസംഘടനകൾ വീണ്ടും സജീവമാകുന്നതെന്നാണ് വിവരം. ഹിന്ദുപെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനം നടത്താനുമാണ് ഭീകരസംഘം അതിർത്തി ഗ്രാമങ്ങളിൽ തമ്പടിക്കുന്നത്.
Comments