മുംബൈ: രാജ്യത്തെ മുൻനിര വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ അപകടമരണത്തിൽ മഹാരാഷ്‌ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പോലീസ് മേധാവിയ്‌ക്ക് അന്വേഷണത്തിന് ഉത്തരവ് നൽകിയത്. മിസ്ത്രിയുടെ അപകടമരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.
മിസ്ത്രിയുടെ മരണം ഏറെ വേദനയുണ്ടാക്കിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തേയും ബന്ധുക്കളെയും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും മിസ്ത്രിയുടെ മരണത്തിൽ അനുശോചിച്ചു.
ഇന്ന് വൈകീട്ട് 3:30 ഓടെ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്ന മുംബൈയിലേക്ക് മടങ്ങും വഴിയാണ് അപകടം മിസ്ത്രിയുടെ ജീവനെടുത്തത്. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്.
Comments