'കുടുംബാധിപത്യം അസ്തമിച്ചാൽ ഇന്ത്യ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്': നെഹ്രു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against Congress
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘കുടുംബാധിപത്യം അസ്തമിച്ചാൽ ഇന്ത്യ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്’: നെഹ്രു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺഗ്രസിലെ കുടുംബാധിപത്യത്തിനും നെഹ്രു സ്തുതികൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ലേഡി മൗണ്ട് ബാറ്റണിന്റെ മാത്രമല്ല യൂറോ സെൻട്രിസത്തിന്റേയും കാമുകനായിരുന്നു. അത് ഇന്ത്യയുടെ ദുര്യോഗമായിരുന്നു. നെഹ്റു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ലേഡി മൗണ്ട് ബാറ്റണിന്റെ മാത്രമല്ല യൂറോ സെൻട്രിസത്തിന്റേയും കാമുകനായിരുന്നു. അത് ഇന്ത്യയുടെ ദുര്യോഗമായിരുന്നു. നെഹ്റു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണം.

നെഹ്റുവിന്റെ പ്രാധാന്യം കുറയുന്നതിൽ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഖിന്നനാണ്. മുസ്ലിം ലീഗിനെ ചത്ത കുതിര എന്നാണ് ജവഹരിലാൽ നെഹ്റു വിശേഷിപ്പിച്ചിരുന്നത്. മുസ്ലിം ലീഗ് അതെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്തു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അത്രയേറെ ഔദാര്യവും വിശാല ഹൃദയവുമുള്ള പാർട്ടിയാണ് ലീഗ് എന്നാണ് ഹൈദരലി ശിഹാബ് തങ്ങൾ പറയാതെ പറയുന്നത്. എന്നാൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയം കുന്നനെ മഹാനായി തന്നെയാണ് ഹൈദരലി തങ്ങൾ കരുതുന്നത്.

നെഹ്റുവിന്റെ മഹത്വം വാരി വിതറുമ്പോൾ അദ്ദേഹത്തിന്റെ കാപട്യം മറച്ചു വെക്കാനാണ് അദ്ദേഹത്തിന്റെ ആരാധകർ ശ്രമിക്കുന്നത്. ആരാധകരുടെ അറിവിലേക്കായി ചില സുപ്രധാനമായ കാപട്യങ്ങൾ താഴെ കൊടുക്കുന്നു.

(1) അഹിംസ, സത്യം, ചർക്ക, ഖദർ, ഹരിജനോദ്ധാരണം, ഹിന്ദു-മുസ്ലീം മൈത്രി, ഗ്രാമീണ തൊഴിൽ സംരംഭകത്വം എന്നീ ഗാന്ധിയൻ ആശയങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്ന് നെഹ്റു, ഗാന്ധിയെ കത്ത് മുഖേന അറിയിച്ചിരുന്നു. എന്നിട്ടും നെഹ്റു, ഗാന്ധിയുടെ വിശ്വസ്തനായ അനുയായി ആയി അറിയപ്പെട്ടു. അത് പ്രചരിപ്പിച്ചു.

(2) ഈശ്വരവിശ്വാസവും മതവിശ്വാസവും ഇല്ലാത്ത സെക്കുലറിസ്റ്റാണ് താൻ എന്ന് നെഹ്റു പറഞ്ഞിരുന്നു, എന്നിട്ടും 1947 ആഗസ്റ്റ് 14ന് ത്രിസന്ധ്യയ്‌ക്ക് കാശ്മീരി ശൈവ വിശ്വാസപ്രകാരം രാജാവിന്റെ പട്ടാഭിഷേകത്തിന് നടത്തേണ്ട മതപരമായ ആചാരങ്ങൾ അദ്ദേഹം അനുഷ്ഠിച്ചു.

(3) മഹാത്മാഗാന്ധിയുടെ നേർ ശിഷ്യൻ ആയതുകൊണ്ട് ജവഹർ ആയിരിക്കും തന്റെ പിൻഗാമിയും പ്രധാനമന്ത്രിയും എന്ന് മഹാത്മാഗാന്ധി പറഞ്ഞതായി നെഹ്റുവിന്റെ അനുയായികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രിസ്റ്റൻ ഗ്രീവ്സ് എന്ന മാധ്യമപ്രവർത്തകന്റെ വ്യാജ പ്രസ്താവന അല്ലാതെ യാതൊരു തെളിവും ഇല്ല. എന്നിട്ടും ഗാന്ധിയുടെ മഹത്വം എടുത്തണിയാൻ നെഹ്റു ശ്രമിച്ചുകൊണ്ടിരുന്നു.

(4) അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവും വിയോജിക്കുന്നവരോട് സംവദിക്കുന്ന ജനാധിപത്യ വാദിയുമാണ് നെഹ്റു എന്നാണ് പ്രചാരണം. എന്നാൽ, തന്റെ ഭരണകാലത്ത് 18 പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വായനയും നെഹ്റു നിരോധിച്ചു. ആശയ പ്രചാരണത്തെ നിഷേധിക്കുന്നവർ, ജനാധിപത്യ/ അഭിപ്രായസ്വാതന്ത്ര്യ പ്രചാരകർ കൂടിയാകുമോ?

(5) കുടുംബാധിപത്യവും ജനാധിപത്യവും ഒരുമിച്ചു പോകില്ല എന്ന് ആലോചന ശീലർക്ക് അറിയാവുന്നതാണ്. നെഹ്റു കുടുംബാധിപത്യത്തിന്റെ അടിത്തറയിട്ടത് മോത്തിലാലാണ്. അതിന്മേൽ മേൽക്കൂര പണിയാൻ അദ്ദേഹം മകൻ ജവഹർലാലിനെ ചുമതലപ്പെടുത്തി. അനുസരണ ശീലമുള്ള ജവഹർ അക്കാര്യം മനോഹരമായി നിർവഹിച്ചു. ഇത്രയ്‌ക്ക് ചെറിയ മുതൽ മുടക്കിൽ ഇത്രയേറെ നേട്ടം ഉണ്ടാക്കിയ ഒരു വ്യാപാരി മോത്തിലാലിനെ പോലെ വേറൊരാൾ ഉണ്ട് എന്ന് തോന്നുന്നില്ല.

ഇത്തരം അനേകം കാപട്യങ്ങൾ നിറഞ്ഞതാണ് നെഹ്റുവിന്റെ ജീവിതം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ലേഡി മൗണ്ട് ബാറ്റണിന്റെ മാത്രമല്ല യൂറോ സെൻട്രിസത്തിന്റേയും കാമുകനായിരുന്നു. അത് ഇന്ത്യയുടെ ദുര്യോഗമായിരുന്നു. തനിക്ക് നേട്ടമുണ്ടാകുമെങ്കിൽ പറഞ്ഞത് മാറ്റി പറയാൻ ഒരു മടിയും നെഹ്റുവിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചത്ത കുതിരയെ കൂടെ കൂട്ടാനും അദ്ദേഹം അനുമതി നൽകി.

നെഹ്റുവിന്റെ ലഗസി എന്നു പറയുമ്പോൾ ഈ കാപട്യം കൂടി അതിന്റെ ഭാഗമാണെന്നു മറക്കരുത്. നെഹ്റു കുടുംബാധിപത്യം അസ്തമിച്ചാൽ കോൺഗ്രസ് മാത്രമല്ല ഇന്ത്യ തന്നെ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്. നെഹ്റു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണം. ജന്മമഹത്വം അല്ല കർമ്മ മഹത്വമാണ് ജനാധിപത്യത്തിന്റെ അടിത്തറ. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: CongressBJPRahul GandhiJawaharlal NehruDr K S Radhakrishnan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies