ഇസ്ലാമബാദ്: ആഗോള മാനവ വികസന റാങ്കിങ്ങിൽ 161-ാം സ്ഥാനത്തെത്തി പാകിസ്താൻ. ലോകത്തിലെ 192 രാജ്യങ്ങളിലായി ഐക്യരാഷ്‌ട്ര സഭ നടത്തിയ യു എൻ ഡി പി റിപ്പോർട്ട് പ്രകാരം നിലവിലെ 154മത് റാങ്കിങ്ങിൽ നിന്നും വീണ്ടും താഴേക്ക് പോവുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് പാകിസ്താനിലെ ജനങ്ങളുടെ ആയുർദൈർഘ്യം 66.1 വർഷമാണെന്നാണ് പറയുന്നു.
ആഗോളതലത്തിൽ കൊറോണ വൈറസിന്റെ വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ലോകത്താകമാനം കൈവരിച്ച് പോന്ന സാമ്പത്തിക വളർച്ചയെ ഇത് കാര്യമായി ബാധിച്ചു. പാകിസ്താനിലെ പ്രതിശീർഷ വരുമാനം 4,624 യു എസ് ഡോളറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുമ്പോൾ പാകിസ്താനെ പ്രളയം വിഴുങ്ങിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ രാജ്യത്തിന് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല എന്നും സൂചിപ്പിക്കുന്നു.
പാകിസ്താന്റെ സാമ്പത്തിക സൂചിക വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. യു എൻ ഡി പി കണക്ക് പ്രകാരം രാജ്യത്തിന്റെ കടം 250 ബില്യൺ ഡോളറിൽ എത്തി നിൽക്കുകയാണ്. ഉയർന്ന ജീവിത ചിലവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം പാകിസ്താനിൽ സാമൂഹിക അന്തരീക്ഷം ദിനംപ്രതി വഷളാവുകയാണ്. ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്താൻ സാധ്യത ഉണ്ട്. വിദേശ നാണയങ്ങളുടെ നിക്ഷേപ ശേഖരം കുറയുന്നത് കാരണം പണപ്പെരുപ്പവും വിദേശ കറൻസികളുടെ വരവ് കുറയുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ മറ്റു രാജ്യങ്ങൾ കടം നൽകാൻ തയ്യാറാകാത്തത് സാഹചര്യവും ഉണ്ടാകുന്നുണ്ടന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ സാമ്പത്തിക മേഖല കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പണപെരുപ്പവും മോശം ജീവിത സാഹചര്യങ്ങളും വഴി ജനങ്ങൾ മാറ്റേകുമാറുന്ന് കച്ചവടം, കള്ളക്കടത്ത്, മോഷണം, അക്രമം തുടങ്ങിയ കാര്യങ്ങളിലേക്ക് മാറുകയും കൂടുതൽ അരക്ഷിതമായ സാഹചര്യത്തിലേക്ക് പാകിസ്താനെ ഇവ നയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ കണക്ക് പ്രകാരം ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്തും നേപ്പാൾ 143-ാം സ്ഥാനത്തുമാണുള്ളത്. 180-ാം സ്ഥാനം ലഭിച്ച അഫ്‌ഗാനിസ്താനാണ് ഏറ്റവും പിറകിൽ. ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡും രണ്ടാം സ്ഥാനത്ത് നോർവേയും, ഐസ്‌ലൻഡും നിലയുറപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്‌ട്ര സഭ നടത്തിയ സർവ്വേയിൽ 90 ശതമാനം രാജ്യങ്ങളും മാനവിക വികസന കാര്യത്തിൽ ഏറെ പിന്നോട്ടാണെന്ന് കണ്ടെത്തി. ആഗോള തലത്തിൽ നില നിൽക്കുന്നതു പ്രാദേശികമായ പല പ്രതിസന്ധികളാണ് ഇതിന് കാരണമെന്നും അവർ വ്യക്തമാക്കുന്നു.
Comments