കൊൽക്കത്ത: അദ്ധ്യാപക കുഭകോണ കേസിൽ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് സിബിഐ. കല്യാൺമോയി ഗാംഗുലിയെയാണ് അഴിമതി കേസിൽ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന നടത്തുകയും അനർഹരുടെ പേരുകൾ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമിച്ചതിനുമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
അലിപൂർ ജില്ലയിലെ പ്രത്യേക സിബിഐ കോടതിയിൽ പ്രതിയെ ഹാജരാക്കും. ഇയാളെ വൈദ്യ പരിശോധനയ്‌ക്കായി എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റിയതായും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
എസ്എസ്‌സി അഴിമതി കേസിൽ ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലായി സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ കമ്പനിയുടെ ആറു ഓഫീസുകളിലാണ് തിരച്ചിൽ നടത്തിയത്. നേരത്തെ അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥാ ചാറ്റർജിയും സഹായി അർപിത മുഖർജിയുടെയും കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.
പ്രതികളെ കഠിനമായി ശിക്ഷിക്കണമെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടിരുന്നു.മമതാ ബാനർജിയുടെ സ്വാധീനത്തിൽ പാർത്ഥാ ചാറ്റർജി 1,000 കോടി രൂപയാണ് ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങിയതെന്നും കൈക്കൂലി വാങ്ങി യുവാക്കളുടെ സ്വപ്‌നങ്ങൾ തകർത്തെന്നും അദ്ദേഹം പറഞ്ഞു.
Comments