ന്യൂഡൽഹി: കൊറോണ വ്യാപനം രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങളുടെ അതിർത്തി വീണ്ടും തുറക്കുന്നു. അസമിൽ സംദ്രൂപ് ജോങ്ഖർ, ഗെലെഫു എന്നിവിടങ്ങളിലെ അതിർത്തികളാണ് സെപ്തംബർ 23 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്.
ഭൂട്ടാൻ സർക്കാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി തുറക്കാനും സന്ദർശകർക്ക് നല്ല അനുഭവം ഒരുക്കാനും തങ്ങൾ തയ്യാറെടുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും അതിർത്തികളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ സൗഹൃദം മെച്ചപ്പെടുത്താനും വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഇതുവഴി കഴിയുമെന്നും ഇവർ പറയുന്നു.
2019ലാണ് ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങൾക്കിടയിലെ അന്താരാഷ്‌ട്ര ഗേറ്റ് അടക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്നായിരുന്നു നീക്കം. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
Comments