ഇരുപത്തിയാറ് വർഷങ്ങൾക് മുന്‍പുള്ള ഒരു സെപ്റ്റംബർ മാസം പതിനേഴാം തീയതി കേരളക്കര ഒരിക്കലും മറന്നു കാണില്ല.പമ്പയാർ പോലും കരഞ്ഞ ദിനം. ചോരക്കൊതി മാറാത്ത രക്തദാഹികളായ മാർക്സ്സിറ്റ് രാക്ഷസക്കൂട്ടം പമ്പയാറിന്റെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തിയത് മൂന്നു ജീവനുകൾ.
പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ മൂന്ന് എബിവിപി പ്രവര്‍ത്തകരെ വെള്ളത്തില്‍ മുക്കിക്കൊന്ന ദാരുണ സംഭവം നടന്നിട്ട് 26 വർഷം തികയുന്നു. അനു, കിം കരുണാകരൻ,സുജിത്ത് എന്നീ മൂന്ന് ധീരന്മാരായിരുന്നു ദേശീയത നെഞ്ചോട് ചേർത്ത് പിടിച്ചത്തിന്റെ പേരിൽ ബലിദാനികളായി മാറിയത്.സമാനതകളില്ലാത്ത വിദ്യാര്‍ത്ഥി വേട്ടയായിരുന്നു അന്ന് മാർക്സ്സിറ്റ് രാക്ഷസന്മാർ പരുമലയിൽ നടത്തിയത്.
1996 സെപ്റ്റംബർ 17നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച മാർക്സ്സിറ്റ് രാക്ഷസന്മാരുടെ കൊടും ക്രൂരത അരങ്ങേറിയത്. അന്ന് നഷ്ടമായത്, മൂന്ന് ജീവനുകൾ. ദേശീയത നെഞ്ചോട് ചേർത്ത് പിടിച്ചതിന് സിപിഎം- ഡിവൈഎഫ്ഐ കാട്ടാളന്മാർ കിം കരുണാകരൻ, അനു, സുജിത്ത് എന്നീ മൂന്ന് യുവാക്കൾക്ക് കൽപ്പിച്ചു നൽകിയത് മരണശിക്ഷയായിരുന്നു.
പരുമല ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥികളും എബിവിപി പ്രവർത്തകരുമായിരുന്നു കിം കരുണാകരനും, അനുവും, സുജിത്തും.പരുമല കോളേജിൽ എസ് എഫ് ഐ യുടെ ഏകാധിപത്യം എ ബി വി പി ചോദ്യം ചെയ്തതായിരുന്നു ഈ അരും കൊലയിലേക്ക് നയിച്ചത്. 1995 ൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി എ ബി വി പി യുടെ അനു വിജയിച്ചിരുന്നു . 1996ൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിച്ച അനു 11 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്.
1996 സെപ്റ്റംബർ 17 ന് കോളേജിനു പുറത്തു നിന്നുള്ള സിപിഎം- ഡിവൈഎഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ കോളേജില്‍ കയറി നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് പ്രാണരക്ഷാര്‍ത്ഥം പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തിൽ താഴ്ത്തി കൊല്ലുകയായിരുന്നു മാർക്സ്സിറ്റ് രാക്ഷസന്മാർ.
ഭരണകൂടവും പോലീസും മാർക്സ്സിറ്റ് രക്തദാഹികൾക്ക് വേണ്ടി നിലകൊണ്ടപ്പോൾ നീതി ഇന്നും അവർക്ക് അകലെയാണ്. അധികാര സ്വാധീനത്തിൽ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപെടുത്തിയ കേസിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഇന്നും ശക്തമാണ്.
ഓരോ പരുമല ബലിദാന ദിനം വന്നു ചേരുമ്പോഴും അണയാത്ത അഗ്നിനാളമായി ജ്വലിക്കുകയാണ് പരുമല കോളേജിന്റെ ഇടനാഴിയിൽ ദേശീയത നെഞ്ചോട് ചേർത്ത ആ ധീരന്മാരുടെ മുഖങ്ങൾ….. പമ്പാ നദി പോലും കരഞ്ഞ ആ ദിനം കാലമെത്ര കഴിഞ്ഞാലും മറക്കില്ല കേരളക്കര……
Comments