കാസർകോട്: തെരുവുനായ്‌ക്കളെ നേരിടാൻ മദ്രസ വിദ്യാർഥികളുടെ സംരക്ഷണത്തിന് തോക്കെടുത്ത് അകമ്പടി യാത്ര. സംഭവത്തിൽ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് പോലീസ് കേസ്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് സമീറിനെതിരെ കേസ്. എന്നാൽ കേസെടുത്ത നടപടി ശരിയല്ലെന്ന് പിതാവ് പ്രതികരിച്ചു.
എയർഗൺ എടുത്തതിന്റെ പേരിൽ കേസെടുത്ത നടപടി ശരിയല്ല. ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞാണ് തനിക്കെതിരെ കേസെടുടുത്തിരിക്കുന്നത്. എന്നാൽ തന്റെ കൈവശമുള്ള എയർഗൺ ഉപയോഗിച്ച് വെടിവച്ചാൽ നായ ചാകില്ല. പിന്നെ എന്ത് ലഹളയാണ് താനുണ്ടാക്കിയെതെന്നാണ് സമീർ ചോദിക്കുന്നു. മക്കളെ സംരക്ഷിക്കേണ്ടത് രക്ഷിതാവിന്റെ കടമയാണ്. മക്കൾക്ക് മദ്രസയിൽ പോകാൻ ബുദ്ധിമുട്ടു നേരിട്ടപ്പോൾ അവരെ അവിടെ കൊണ്ടുവിടുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതിന് വേണ്ടിയല്ല തോക്ക് എടുത്തതും വീഡിയോ പങ്കുവെച്ചതും. വൈറലാകണം എന്നുണ്ടായിരുന്നെങ്കിൽ നല്ല വസ്ത്രം ധരിച്ച് റെയ്ബാൻ ഗ്ലാസും വച്ച് താൻ നടക്കുമായിരുന്നു. പോലീസ് എടുത്ത കേസ് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും സമീർ പറഞ്ഞു.
Comments