ചെന്നൈ: നെയ്ച്ചോറ് നൽകാൻ വൈകിയതിന് കടയുടമയെയും പാചകക്കാരനെയും തല്ലിയ അക്രമികൾ കടയും തല്ലിപ്പൊളിച്ചു. തമിഴ്നാട്ടിലെ പെരമ്പൂർ മധുരസാമി സ്ട്രീറ്റിലെ കടയിലായിരുന്നു സംഭവം. സംഭവത്തിൽ പതിനേഴ് വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കടയിലെത്തിയ അഞ്ചംഗ സംഘം നെയ്ച്ചോറ് നൽകാൻ ആവശ്യപ്പെട്ടു. തിരക്കുള്ള സമയമായിരുന്നതിനാൽ ഭക്ഷണം നൽകാൻ വൈകി. ഇതിൽ പ്രകോപിതരായ സംഘം അസഭ്യവർഷത്തോടെ ആക്രമണം നടത്തുകയായിരുന്നു.
തല്ല് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്നും രണ്ട് കത്തികളും പോലീസ് കണ്ടെത്തി. കൂട്ടത്തിലെ 17 വയസ്സുകാരനെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതി റിമാൻഡ് ചെയ്തു.
Comments