ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകൾ ഹിജാബ് ഊരി വലിച്ചെറിഞ്ഞ് തെരുവിൽ പ്രതിഷേധിക്കുകയാണ്. ലോകത്തിന്റെ പല കോണുകളിൽ നിന്നും ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങൾക്കെതിരെ പ്രതിഷേധവും വിമർശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ ഹിജാബ് വിഷയത്തിൽ വ്ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയുടെ അഭിപ്രായം സമൂഹമാദ്ധ്യമത്തിൽ ചർച്ചയാകുകയാണ്
ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്ക്കും മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് അണിയാൻ സാധിക്കില്ല എന്നാണ് ജസ്ല മാടശ്ശേരി പ്രതികരിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക ഫാസിസത്തിന്റെ ചാക്കിനുള്ളിൽ കയറും പോലെ തന്നെയാണ്. അതിൽ നിന്നും ഇറങ്ങിയാൽ കൊല്ലപ്പെടാൻ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടുമെന്നും, അല്ലാത്തിടത്ത് ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തുമെന്നും ജസ്ല തന്റെ ഫെയ്സബുക്കിൽ കുറിച്ചു. കൊല്ലാനും അക്രമിച്ച് നാടു കടത്താനും പറ്റിയില്ലെങ്കിൽ വ്യഭിചാര ചാപ്പ അടിച്ച്, അവളുടെ ശരീര ഭാഗങ്ങൾക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ദീകരിക്കുവമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്തംബർ 13-നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്ക്കായാണ് ടെഹ്റാനിലെത്തിയത്. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ ആക്രമണം നടത്തുകയായിരുന്നു. ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹ്സ മരിച്ചത്.
Comments