വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തി,സ്വന്തം ജില്ലയാണെന്ന് പറഞ്ഞു,നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്തെന്ന് പറയണോ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗവർണർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തി,സ്വന്തം ജില്ലയാണെന്ന് പറഞ്ഞു,നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്തെന്ന് പറയണോ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ. കണ്ണൂർ വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ താനത് സമ്മതിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്ന കരുതി. എജിയുടെ കത്ത് ഉപയോഗിച്ചാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരസ്യപ്പെടുത്തി.

പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അഡ്വക്കേറ്റ് ജനറലിന്റേതുള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചു. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം ലഭിച്ചത്. നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത്മുഖ്യമന്ത്രിക്കയച്ചത്. സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി.ചാന്‍സര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തനിക്കെന്തെങ്കിലും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് താന്‍ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ ഉപദേശിക്കേണ്ട. സർവ്വകലാശാല നിയമം ഭേദഗതി ചെയ്തപ്പോൾ നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രി മറന്നോ എന്ന് അദ്ദേഹം ചോദിച്ചു. ചാൻസിലറായി തുടരാൻ എന്ത് വേണം എന്ന് ചോദിച്ച് ഉദ്യോഗസ്ഥൻ സമീപിച്ചുവെന്ന് ഗവർണർ വെളിപ്പെടുത്തി. നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദമുണ്ടായി.മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് പുനർ നിയനമം അനുവദിച്ചതെന്ന് ഗവർണർ തുറന്നടിച്ചു.

മൈക്ക് കണ്ടാലുടനെ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്ത് എന്ന് പറയണോയെന്ന് ഗവർണർ പരിഹസിച്ചു. മാദ്ധ്യമങ്ങൾ തന്റെ ശത്രുക്കളല്ലെന്നും കാത്ത് നിന്ന മാദ്ധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ താൻ വാർത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കണ്ണൂരിൽ പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ അറിഞ്ഞു. അഞ്ച് ദിവസം മുൻപ് ഡൽഹിയിൽ നിന്ന് വിവരം ലഭിച്ചു. വിസിയോട് ചോദിച്ചപ്പോൾ താനൊരു സുരക്ഷാ വിദഗ്ധനല്ലെന്നായിരുന്നു മറുപടിയെന്ന് ഗവർണർ കുറ്റപ്പെടുത്തി.

വരത്തന്മാരുടെ പ്രത്യയശാസ്ത്രം,അധികാരങ്ങൾ കവരാനാവില്ല; പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരെ കെകെ രാഗേഷ് തടഞ്ഞു;വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു; സർക്കാരിനെതിരെ തെളിവുകൾ നിരത്തി ഗവർണർ

കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള മുന്നണിയാണ്. ഭരണഘടനയെവരെ കുറ്റപ്പെടുത്തിയ മന്ത്രിയും പാക് ഭാഷയിൽ സംസാരിക്കുന്ന എംഎൽഎയുമുണ്ട്. വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു. കണ്ണൂരിൽ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ വിമർശിച്ചു.

Tags: Pinarayi VijayanCMArif Mohammad Khan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies