തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ. കണ്ണൂർ വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ താനത് സമ്മതിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്ന കരുതി. എജിയുടെ കത്ത് ഉപയോഗിച്ചാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരസ്യപ്പെടുത്തി.
പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അഡ്വക്കേറ്റ് ജനറലിന്റേതുള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചു. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം ലഭിച്ചത്. നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത്മുഖ്യമന്ത്രിക്കയച്ചത്. സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി.ചാന്‍സര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തനിക്കെന്തെങ്കിലും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് താന്‍ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ ഉപദേശിക്കേണ്ട. സർവ്വകലാശാല നിയമം ഭേദഗതി ചെയ്തപ്പോൾ നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രി മറന്നോ എന്ന് അദ്ദേഹം ചോദിച്ചു. ചാൻസിലറായി തുടരാൻ എന്ത് വേണം എന്ന് ചോദിച്ച് ഉദ്യോഗസ്ഥൻ സമീപിച്ചുവെന്ന് ഗവർണർ വെളിപ്പെടുത്തി. നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദമുണ്ടായി.മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് പുനർ നിയനമം അനുവദിച്ചതെന്ന് ഗവർണർ തുറന്നടിച്ചു.
മൈക്ക് കണ്ടാലുടനെ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്ത് എന്ന് പറയണോയെന്ന് ഗവർണർ പരിഹസിച്ചു. മാദ്ധ്യമങ്ങൾ തന്റെ ശത്രുക്കളല്ലെന്നും കാത്ത് നിന്ന മാദ്ധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ താൻ വാർത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കണ്ണൂരിൽ പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ അറിഞ്ഞു. അഞ്ച് ദിവസം മുൻപ് ഡൽഹിയിൽ നിന്ന് വിവരം ലഭിച്ചു. വിസിയോട് ചോദിച്ചപ്പോൾ താനൊരു സുരക്ഷാ വിദഗ്ധനല്ലെന്നായിരുന്നു മറുപടിയെന്ന് ഗവർണർ കുറ്റപ്പെടുത്തി.
കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള മുന്നണിയാണ്. ഭരണഘടനയെവരെ കുറ്റപ്പെടുത്തിയ മന്ത്രിയും പാക് ഭാഷയിൽ സംസാരിക്കുന്ന എംഎൽഎയുമുണ്ട്. വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു. കണ്ണൂരിൽ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ വിമർശിച്ചു.
Comments