ന്യൂഡൽഹി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം നടത്തിക്കൊണ്ടിരുന്ന മംഗൾയാൻ ഉപഗ്രഹം ഉപേക്ഷിച്ചതായി ബഹിരാകാശ വകുപ്പ്. ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രവും ഉപഗ്രഹവു മായുള്ള ബന്ധം വേർപ്പെടുത്തിയതായി ഐഎസ്ആർഒയാണ് വിവരം നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി ഉപഗ്രഹവുമായി ബഹിരാകാശ കേന്ദ്രം ബന്ധപ്പെട്ടതെന്നും ഇസ്‌റോ അധികൃതർ അറിയിച്ചു. ഉപഗ്രഹത്തിന്റെ ബാറ്ററികളുടെ കാലാവധി തീർന്ന തോടെ ഇനി ഉപഗ്രഹം പ്രവർത്തിപ്പിക്കാനാകില്ലെ ന്നതിനാലാണ് ഉപേക്ഷിച്ചതെന്നും ഐഎസ്ആർഒ അറിയിച്ചു.
മംഗൾയാൻ ഉപഗ്രഹം എട്ടുവർഷമാണ് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ നിന്നും വിവരങ്ങൾ നൽകി ചുറ്റി സഞ്ചരിച്ചത്. ഇന്ത്യയുടെ ആദ്യ ചൊവ്വാ ഉപഗ്രഹ ദൗത്യമായിരുന്നു മംഗൾയാൻ. ആദ്യ പരിശ്രമത്തിൽ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലെത്തിക്കുന്ന ലോകത്തെ ആദ്യരാജ്യമെന്ന നേട്ടവും ഇന്ത്യ 2014 സെപ്തംബറിൽ സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ വർഷമാണ് മംഗൾയാൻ വിജയകരമായി ഭ്രമണപഥത്തി ലെത്തിയത്. എംഒഎം(മോം) എന്നപേരിലാണ് ദൗത്യം അറിയപ്പെട്ടത്. ചൊവ്വാ ഗ്രഹത്തിന്റെ സ്വഭാവം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലായിരുന്നു ദൗത്യം. ചൊവ്വയിലെ പ്രതല ങ്ങളുടെ സവിശേഷത, വാതക സാന്നിദ്ധ്യം, ലോഹങ്ങളുടെ സാന്നിദ്ധ്യം ഇവ മനസ്സിലാക്ക ലായിരുന്നു ദൗത്യ ഉദ്ദേശ്യം. 450 കോടിരൂപയാണ് ദൗത്യത്തിനായി ഇന്ത്യ നീക്കി വെച്ചത്.
ക്യാമറയിലൂടെ ഏറ്റവും അടുത്തുള്ളതും അകലെയുള്ളതുമായ ദൃശ്യങ്ങൾ വിവിധ ഘട്ടങ്ങളിലായി ഭൂമിയിലേയ്‌ക്ക് ഉപഗ്രഹം എത്തിച്ചിരുന്നു. ഇത്തരം 1100 ദൃശ്യങ്ങളാണ് ഉപഗ്രഹം ശേഖരിച്ചത്. ചൊവ്വാഗ്രഹവുമായി ബന്ധപ്പെട്ട 35 ഗവേഷണ പ്രബന്ധങ്ങൾ ഇതുവരെ തയ്യാറാക്കപ്പെട്ടതായി ശാസ്ത്രജ്ഞർ അറിയിച്ചു. രാജ്യത്തെ സർവ്വകലാ ശാലകൾക്ക് വിവിധ വിഷയത്തിൽ ഗവേഷണം നടത്താൻ ചൊവ്വാ പര്യവേഷണ വാഹനം മൂലം സാധിച്ചുവെന്നും ഇസ്‌റോ അറിയിച്ചു.
Comments