പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് എസ്.പി.ആർ.വിശ്വനാഥ് വ്യക്തമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ ബസ് ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്റ്റേഷനിൽ എത്തിയവരെ ചികിത്സയ്ക്ക് വിടുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
വടക്കഞ്ചേരിയ്ക്ക് സമീപം മംഗലത്ത് വെച്ചാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് മറിഞ്ഞ അപകടത്തിൽ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒമ്പത് പേരിൽ മൂന്ന് പേർ കെഎസ്ആർടിസി ബസിലുള്ളവരായിരുന്നു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളിൽ വ്യക്തമാണ്.
Comments