പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 09:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റിപ്പോർട്ട്. പീഡനം, കൊലക്കേസ്, അടിപിടി, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ഇയാൾ നോട്ടപ്പുള്ളിയായിരുന്നു. പെരുമ്പാവൂരിലെ കൊടും ക്രിമിനലാണ് പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് മുന്നിൽ ദുർമന്ത്രവാദിയുടെ വേഷം കെട്ടിയാടിയത്.

രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ചതിന് ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുറുക്കാൻ വാങ്ങാനെത്തിയ 75 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ശരീരം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു വയോധിക. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ കേസിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്.

ആഭിചാര കൊലക്കേസിൽ ഏജന്റും ദുർമന്ത്രവാദിയും ഇയാളാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയുടെ ഇടപാടുകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാൾ.

പത്തനംതിട്ടയിലെ ദമ്പതികളുടെ മുന്നിൽ ഇയാൾ ശ്രീദേവിയായി നടിച്ചു. ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സമീപിക്കുക എന്നും ഇയാൾ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ ദമ്പതികൾ ഇത് കണ്ട് ശ്രീദേവി എന്ന അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഷാഫിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ഐശ്വര്യം ലഭിക്കണമെങ്കിൽ രണ്ട് സ്ത്രീകളെ നരബലി കഴിക്കണമെന്നാണ് ഇയാൾ പറഞ്ഞത്. അതിനായി പണവും ആവശ്യപ്പെട്ടു. തുടർന്നാണ് പത്മയെയും റോസ്ലിയെയും സമീപിച്ച് നീലച്ചിത്രത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്.

ഹോട്ടലും ബസും ജീപ്പുമുൾപ്പെടെ ഇയാൾക്ക് നാല് വാഹനങ്ങളുണ്ട്. കൊല്ലപ്പെട്ട പത്മയും റോസ്ലിയും സ്ഥിരമായി ഇയാളുടെ കടയിൽ വരാറുണ്ടായിരുന്നു. പത്മയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് തിരഞ്ഞെങ്കിലും ഇയാൾ സുഹൃത്തായ ബിലാലിനെ കുടുക്കാനാണ് ശ്രമിച്ചത്. എന്നാൽ ലോട്ടറി കച്ചവടക്കാരായ മറ്റ് സ്ത്രീകളുടെ മൊഴിയാണ് പോലീസിനെ മുഹമ്മദ് ഷാഫിയിലേക്ക് എത്തിച്ചത്.

Tags: muhammad shafiമനുഷ്യബലിhuman sacrificeനരബലി
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies