പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 09:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റിപ്പോർട്ട്. പീഡനം, കൊലക്കേസ്, അടിപിടി, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ഇയാൾ നോട്ടപ്പുള്ളിയായിരുന്നു. പെരുമ്പാവൂരിലെ കൊടും ക്രിമിനലാണ് പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് മുന്നിൽ ദുർമന്ത്രവാദിയുടെ വേഷം കെട്ടിയാടിയത്.

രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ചതിന് ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുറുക്കാൻ വാങ്ങാനെത്തിയ 75 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ശരീരം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു വയോധിക. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ കേസിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്.

ആഭിചാര കൊലക്കേസിൽ ഏജന്റും ദുർമന്ത്രവാദിയും ഇയാളാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയുടെ ഇടപാടുകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാൾ.

പത്തനംതിട്ടയിലെ ദമ്പതികളുടെ മുന്നിൽ ഇയാൾ ശ്രീദേവിയായി നടിച്ചു. ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സമീപിക്കുക എന്നും ഇയാൾ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ ദമ്പതികൾ ഇത് കണ്ട് ശ്രീദേവി എന്ന അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഷാഫിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ഐശ്വര്യം ലഭിക്കണമെങ്കിൽ രണ്ട് സ്ത്രീകളെ നരബലി കഴിക്കണമെന്നാണ് ഇയാൾ പറഞ്ഞത്. അതിനായി പണവും ആവശ്യപ്പെട്ടു. തുടർന്നാണ് പത്മയെയും റോസ്ലിയെയും സമീപിച്ച് നീലച്ചിത്രത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്.

ഹോട്ടലും ബസും ജീപ്പുമുൾപ്പെടെ ഇയാൾക്ക് നാല് വാഹനങ്ങളുണ്ട്. കൊല്ലപ്പെട്ട പത്മയും റോസ്ലിയും സ്ഥിരമായി ഇയാളുടെ കടയിൽ വരാറുണ്ടായിരുന്നു. പത്മയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് തിരഞ്ഞെങ്കിലും ഇയാൾ സുഹൃത്തായ ബിലാലിനെ കുടുക്കാനാണ് ശ്രമിച്ചത്. എന്നാൽ ലോട്ടറി കച്ചവടക്കാരായ മറ്റ് സ്ത്രീകളുടെ മൊഴിയാണ് പോലീസിനെ മുഹമ്മദ് ഷാഫിയിലേക്ക് എത്തിച്ചത്.

Tags: muhammad shafiമനുഷ്യബലിhuman sacrificeനരബലി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies