ഒരു സൂചിത്തുമ്പ് പോലും തെളിവില്ലാത്ത ആഭിചാര കൊല; തെളിഞ്ഞത് ഇങ്ങനെ; കൂടത്തായി കൊലക്കേസിന് ശേഷം കേരള പോലീസിന് കൈയ്യടി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒരു സൂചിത്തുമ്പ് പോലും തെളിവില്ലാത്ത ആഭിചാര കൊല; തെളിഞ്ഞത് ഇങ്ങനെ; കൂടത്തായി കൊലക്കേസിന് ശേഷം കേരള പോലീസിന് കൈയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:31 pm IST
FacebookTwitterWhatsAppTelegram

കേരള പോലീസിന്റെ കിരീടത്തിൽ അന്വേഷണ മികവിന്റെ ഒരു പൊൻതൂവൽ കൂടി. കൂടത്തായ് കൂട്ടക്കൊലക്കേസിന് ശേഷം ഒരു പക്ഷെ കേരള പോലീസിന് ഇത്ര കൈയ്യടി കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. ഒരു സൂചിത്തുമ്പു പോലും തെളിവായി കണ്ടെത്താൻ കഴിയാതെ വലഞ്ഞ കേസിൽ ബ്ലറർ ആയ ഒരു സിസിടിവി ദൃശ്യമാണ് പോലീസിന് കച്ചിത്തുരുമ്പായത്.

അവിടെ നിന്നാണ് സൈക്കോപാത്ത് എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച റഷീദ് എന്ന ഷാഫിയിലേക്കും കേരളം കണ്ട ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെയും ചുരുളഴിയുന്നത്. ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലറിനെയോ സിനിമാറ്റിക് കഥകളെയോ വെല്ലുന്ന അന്വേഷണ മികവാണ് പോലീസ് ഈ കേസിൽ പുലർത്തിയത്. കാര്യങ്ങൾ വ്യക്തമാകുന്നത് വരെ മാദ്ധ്യമങ്ങൾക്ക് പോലും ഈ കേസ് അന്യമായിരുന്നു.

സെപ്റ്റംബര് 26 ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഒരു സാധാരണ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഈ കഥകളുടെയെല്ലാം തുടക്കം. 52 വയസുള്ള തമിഴ്നാട് സ്വദേശിനിയായ ഒരു ലോട്ടറി വിൽപനക്കാരിയെ കാണാനില്ല. പത്മം എന്നാണ് പേരെന്ന് പരാതി നൽകിയ സഹോദരി പറഞ്ഞു. എന്നാൽ പത്മം ധരിച്ചിരുന്ന സാരിയുടെ നിറമോ മറ്റെന്തെങ്കിലും അടയാളങ്ങളോ പരാതിക്കാരിക്ക് അറിയില്ലായിരുന്നു. ഒരു മിസ്സിംഗ് കേസ് മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഈ സംഭവത്തിൽ മറ്റെന്തോ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊച്ചിയിലെ ഡിസിപി ശശിധരന് തോന്നി. ഈ തോന്നലാണ് വലിയ അന്വേഷണത്തിലേക്ക് എത്തിച്ചത്.

അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യമൊന്നും ഒരു തെളിവ് പോലും ലഭിച്ചിരുന്നില്ല. ഒരു സിസിടിവി ഫൂട്ടേജും അതിൽ കണ്ട സ്‌കോർപിയോയുടെ അവ്യക്തമായ ചിത്രവും അന്വേഷണത്തിൽ നിർണായകമായി. പത്മത്തെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളായിരുന്നു അത്. സ്‌കോർപിയോ ഉടമയ്‌ക്ക് വേണ്ടി നടത്തിയ അന്വേഷണം എത്തിച്ചേർന്നത് മുഹമ്മദ് ഷാഫി എന്ന റഷീദിൽ. എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാൻ ഇയാൾ തയ്യാറായില്ല. ഇതോടെ അന്വേഷണ രീതി പോലീസ് ഒന്ന് മാറ്റിപ്പിടിച്ചു.

ടവർ ലൊക്കേഷൻ പിന്തുടർന്ന് വാഹനം പോയ വഴിയെ പോലീസ് സംഘം പോയി. ഈ അന്വേഷണമാണ് സംഘത്തെ പത്തനംതിട്ടയിൽ എത്തിച്ചത്. ഇലന്തൂരിലെ സിസിടിവി പരിശോധിച്ചപ്പോൾ സ്‌കോർപിയോ അവിടെ എത്തിയതായി കണ്ടെത്തി. തുടർന്ന് വാഹനമെത്തിയ വീട് മനസിലാക്കി ഭഗവൽസിംഗിനെയും ഭാര്യയെയും ചോദ്യം ചെയ്തതോടെയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

എന്നാൽ മുഹമ്മദ് ഷാഫിക്ക് അപ്പോഴും മിണ്ടാട്ടമില്ലായിരുന്നു.ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം തേടിയ ഇയാൾ, ആളുകളെ ഏത് വിധേനയും സ്വന്തം വരുതിയിലാക്കാൻ മിടുക്കനായിരുന്നു. പതിനഞ്ചാം വയസിൽ വീടുവിട്ട ഷാഫി ചെയ്യാത്ത ജോലികളില്ല, സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ ചെയ്തുകൂട്ടിയ ക്രൂരതകൾ ഒട്ടേറെയാണ്. 75 കാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയാണ് ഷാഫി. അവരുടെ ശരീരം മുഴുവൻ വികൃതമാക്കിയ നിലയിലാണ് അന്ന് കാണപ്പെട്ടത്. അതേ രീതിയിൽ തന്നെയാണ് ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ ശരീരത്തിലും മുറിവേൽപ്പിച്ചിരിക്കുന്നത്.

ലൈംഗിക വൈകൃതമുള്ള, സാഡിസ്റ്റ് പ്ലഷറുള്ള ഒരു വ്യക്തിയാണ് ഷാഫിയെന്ന് പോലീസ് തറപ്പിച്ച് പറയുന്നു. അയാളൊരു സൈക്കോപാത്താണ്. മനസിൽ എന്തെങ്കിലും ചിന്തിച്ചാൽ അത് ഏത് വിധേനയും നടപ്പിലാക്കും. ഈ കൊലപാതകങ്ങൾക്കും ഷാഫി വിപുലമായ തിരക്കഥ തയ്യാറാക്കിയിരുന്നു. പൂക്കൾ പ്രൊഫൈൽ ചിത്രമാക്കിയ ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ മറവിൽ ഭഗവൽ സിംഗിനെ തേടിയെത്തിയത് മുതൽ ഈ കൊലപാതകങ്ങൾ വരെ ഷാഫിയുടെ തിരക്കഥയിൽ അൽപം പോലും മാറ്റം വേണ്ടി വന്നില്ലെന്നതാണ് കൗതുകം.

Tags: PoliceKerala Policehuman sacrificeനരബലിആഭിചാര കൊല
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies