തിരുവനന്തപുരം: ബലാത്സംഗകേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. മൂന്നാം തവണയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് മുൻപിൽ മുൻപ് എൽദോസ് എത്തുന്നത്. പരാതിക്കാരി ഇന്ന് വഞ്ചിയൂർ സ്റ്റേഷനിൽ മൊഴി നൽകും. തുടർന്ന് തുടർ നടപടികളുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ. എംഎൽഎ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും നവംബർ ഒന്ന് വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശമുണ്ട്. കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ ഫോൺ തന്നെയാണോ സംഭവ ദിവസങ്ങളിലും ഉപയോഗിച്ചതെന്ന് അറിയാനായി വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.
എംഎൽഎയ്ക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹർജി നൽകുമെന്നും അറിയിച്ചിരുന്നു.
Comments