സിഡ്നി: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ രണ്ടാം മത്സരം നാളെ. ആവേസം വാനോളം ഉയർത്തി പാകിസ്താനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ നെതർലാ ന്റ്സിനെ നേരിടുന്നത്. ഹൈവോൾട്ടേജ് പോരാട്ടം എന്ന് എന്നും വിശേഷിപ്പിക്കാറുള്ള പാക്-ഇന്ത്യ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ. അവരെ നിരാശരാക്കാതെ തകർപ്പൻ ജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടീമിൽ കാര്യമായ മാറ്റം വരുത്താതെ കളിക്കാനിറങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ചെറിയ ടീമുകളായ നമീബിയയും അട്ടിമറി തുടർക്കഥയാക്കുന്ന അയർലാൻറും വെസ്റ്റിൻഡീസിന്റെ ലോകകപ്പ് മോഹം തകർത്ത നെതർലാന്റ്സും ഒട്ടും നിസ്സാര ക്കാരല്ലെന്ന് രോഹിത് ശർമ്മ ഗ്രൂപ്പ് 12 പോരാട്ടത്തിന് മുന്നേ മുന്നറിയിപ്പ് ടീമംഗങ്ങൾക്ക് നൽകിക്കഴിഞ്ഞു. ബംഗ്ലാദേശിനോട് 9 റൺസിന് മാത്രമാണ് നെതർലാന്റ്സ് തോറ്റത്. മധ്യനിരയിൽ അർദ്ധ സെഞ്ച്വറി നേടിയ കോളിൻ ആകർമാൻ മികച്ച ബാറ്ററാണ്.
ബാറ്റിംഗിൽ ഇന്ത്യയ്ക്ക് വിരാടും സൂര്യകുമാറും മധ്യനിരയിൽ ഹാർദ്ദിക്കും തന്നെയാണ് തുറുപ്പുചീട്ടുകൾ. ഇതിനിടെ പാകിസ്താനെതിരെ യാതൊരു ലക്ഷ്യബോധവുമില്ലാതെ ബാറ്റിംഗിനിറങ്ങി പതറിയ രോഹിതും രാഹുലും രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അത് വലിയ ക്ഷീണമാകും. നെതർലാന്റ്സിന് ഓൾറൗണ്ടർ ബാസ് ഡീ ലീഡെ അത്യന്തം അപകടകാരിയാണ്. ഒപ്പം മാക്സ് ഒ ഡൗഡും ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് ഭീഷണിയാണ്.
ബൗളിംഗിൽ പാകിസ്താനെ വിറപ്പിച്ച അർഷ്ദീപ് സിംഗും നിർണ്ണായക വിക്കറ്റുകൾ മദ്ധ്യ ഓവറിൽ വീഴ്ത്തുന്ന ഹാർദ്ദിക്കും നെതർലാന്റിനെ തകർത്തെറിയാൻ സാധിക്കുന്ന വരാണ്. എന്നിരുന്നാലും ഇന്ത്യയുടെ കരുത്ത് കൃത്യയുടെ പര്യായമായ ഭുവനേശ്വറും സ്വിഗും യോർക്കറും സമന്വയിപ്പിക്കുന്ന മുഹമ്മദ് ഷമിയും തന്നെ. നെതർലാന്റിന്റെ തുറുപ്പ് ചീട്ട് ഫ്രെജ് ക്ലാസനാണ്.
ഇതിന് മുമ്പ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ നെതർലാന്റിനെതിരെ കളിച്ചിട്ടുള്ളു. വിദേശ പിച്ചുകളിൽ ഇന്ത്യൻ താരങ്ങളേക്കാൾ പരിചയ സമ്പന്നരായതിനാൽ സിഡ്നിയിൽ നെതർലാന്റ്സ് പേസ് ബൗളിംഗിനെ പരമാവധി പ്രയോജന പ്പെടുത്താനാണ് ശ്രമിക്കുക. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ നായകൻ സ്കോട്ട് എഡ്വാർഡ്സ് പതറിയത് വിരാട് കോഹ്ലിയെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് മുന്നിലായിരുന്നു. ഇന്ത്യ എന്നും അപകടകാരിയായ ലോകോത്തര ടീമാണെന്നും ജയമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നും സ്കോട്ട് പറഞ്ഞു.
Comments