ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യോഗിആദിത്യനാഥിനുമെതിരെ മതവിദ്വേഷ പ്രസംഗ നടത്തിയ അസംഖാൻ കുറ്റക്കാരനെന്ന് കോടതി. മൂന്ന് വർഷം തടവാണ് വിധിച്ചി രിക്കുന്നത്. 2019ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ്, അന്നത്തെ കളക്ടർ ആഞ്ജനേയ കുമാർ എന്നിവരെ ലക്ഷ്യമിട്ടാണ് സമാജ്വാദ് പാർട്ടി നേതാവ് കടുത്ത മതവിദ്വേഷം പൊതുവേദിയിൽ പ്രസംഗിച്ചത്.
അസംഖാൻ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും മതവിദ്വേഷവും വ്യക്തിഹത്യയും ലക്ഷ്യമിട്ടാണ് പ്രസംഗിച്ചതെന്നും കോടതി കണ്ടെത്തി. ജയിൽ ശിക്ഷയ്‌ക്ക് പുറമേ എംഎൽഎ സ്ഥാനവും നഷ്ടമായേക്കും. ഭൂമി കുംഭ കോണ കേസിൽ രണ്ടു വർഷത്തോളം ജയിലിൽ കിടന്ന ശേഷം സുപ്രീംകോടതിയാണ് കഴിഞ്ഞ മെയ് മാസം അസംഖാന് ജാമ്യം നൽകിയത്. ഇതുവരെ 90 കേസുകളാണ് അസം ഖാനെതിരെ എടുത്തിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ മുസ്ലീംസമൂഹത്തെ ജീവിക്കാൻ അനുവദിക്കില്ല. യോഗി ആദിത്യനാഥ് മുസ്ലീംസമൂഹത്തെ ഇല്ലാതാക്കാനാണ് പ്രവർത്തിക്കുന്നതെന്നും അസംഖാൻ പ്രസംഗിച്ചു. സമാജ്വാദി പാർട്ടിയിലെ രണ്ടാമനായി പരിഗണിക്കപ്പെടുന്ന അസംഖാൻ രാംപൂരിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും വലിയ അനുയായി വൃന്ദമുള്ള നേതാവും അഖിലേഷിന്റെ തൊട്ടുതാഴെ സ്ഥാനമുള്ള നേതാവാണ്.
Comments