മെൽബൺ: സൂപ്പർ 12 പോരാട്ടങ്ങളിൽ നിർണ്ണായക മത്സരങ്ങൾ മഴയത്ത് ഒലിച്ചുപോകു ന്നതിൽ അമർഷവുമായി മുൻതാരം. ഇന്ന് മെൽബണിലെ മഴ രണ്ടു സുപ്രധാന മത്സരങ്ങളെ വെള്ളത്തിലാക്കി. ഒരു പന്തുപോലും എറിയാനാകാതെയാണ് രണ്ടു മത്സരങ്ങളും ഉപേക്ഷിച്ചത്.
അഫ്ഗാൻ-അയർലാന്റ് മത്സരത്തിന് പിന്നാലെ ആതിഥേയരായ ഓസീസും പാരമ്പര്യ വൈരികളായ ഇംഗ്ലണ്ടും തമ്മിലുള്ള മത്സരവും നടന്നില്ല. ഇതിനിടെ മഴയുണ്ടാക്കുന്ന അനിശ്ചിതത്വത്തിന് അടിയന്തിര പ്രതിവിധി വേണമെന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങൾ രംഗത്തെത്തി. ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോണാണ് മേൽക്കൂരയെ പരാമർശിച്ചത്. ഈ മഴക്കാലത്തെ മത്സരങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഗൗരവമായി ചിന്തിക്കുന്നില്ലെന്നും വോൺ ചോദിച്ചു.
തുടർച്ചയായി മഴപെയ്തിട്ടും മൈതാനം മുഴുവനായി മൂടാതിരുന്നതിനെതിരേയും വിമർശനം ഉയരുകയാണ്. സൗകര്യങ്ങൾ തീരെക്കുറവായ ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും സ്റ്റേഡിയങ്ങൾ പോലും മഴക്കാലത്ത് നടത്തുന്ന തയ്യാറാടുപ്പിൽ രണ്ടു ദിവസം വരെ മുഴുവൻ മൂടിയിടാറുള്ള അനുഭവം വോൺ പങ്കുവെച്ചു.
എംസിജെ സ്റ്റേഡിയത്തിൽ മേൽക്കൂരയുണ്ടായിട്ടും എന്തുകൊണ്ട് മത്സരം നടത്തിയില്ല എന്ന ചോദ്യം ഉയരുകയാണ്. രണ്ടു തവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും നനവ് മാറാത്തതിനാലാണ് ഓസീസ്-ഇംഗ്ലണ്ട് മത്സരവും ഉപേക്ഷിച്ചതെന്ന് ഐസിസി അറിയിച്ചു.















