റിയോ ഡി ജനീറോ : ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് നേടാവ് ലുല ഡ സിൽവയ്ക്ക് ജയം. നിലവിലെ പ്രസിഡന്റായ ജെയർ ബൊൽസനാരോയെ തോൽപ്പിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ബൊൽസനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഭൂരിപക്ഷമായ 50.8 ശതമാനം വോട്ട് ലുല നേടി.
നേരത്തെ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ലുലയ്ക്ക് ഇത് ശക്തമായ തിരിച്ചുവരവാണ്. അഴിമതി ആരോപണത്തെ തുടർന്ന് 2018 ൽ ലുലയെ ജയിലിൽ അടച്ചിരുന്നു. തുടർന്ന് 2019 ൽ ബൊൽസനാരോ അധികാരത്തിലേറി. കൊറോണ മഹാമാരി കാലത്ത് ബൊൽസനാരോ വരുത്തിയ വീഴ്ചകളാണ് ബ്രിസീലിൽ മരണസംഖ്യ ഉയരാൻ കാരണമായത് എന്നാണ് ആക്ഷേപം. ഇതോടെ നേതാവിന് പിന്തുണ കുറയുകയായിരുന്നു.
ബ്രസീലിൽ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്. വിലക്കയറ്റം രൂക്ഷമായത് കൊണ്ട് തന്നെ പുതിയ പ്രസിഡന്റിന്റെ ഓരോ തീരുമാനങ്ങളും ഉറ്റുനോക്കപ്പെടും.
Comments