പാരീസ് : ബാഡ്മിന്റൺ ലോകവേദിയിൽ വീണ്ടും കിരീട നേട്ടവുമായി ഇന്ത്യൻ നിര. ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടിയും റാങ്കിറെഡ്ഡി സഖ്യം നേടിയത്. ബാഡ്മിന്റൺ സൂപ്പർ സീരീസിൽ 750ലെ കലാശ പോരാട്ടത്തിലാണ് ചരിത്ര നേട്ടം കൈവരിച്ചത്. 1983ലാണ് ഇതേ ടൂർണ്ണ മെന്റിൽ ഇന്ത്യയുടെ പാർത്ഥോ ഗാംഗുലി-വിക്രം സിംഗ് സഖ്യം ആദ്യ കിരീട നേട്ടം സ്വന്തമാക്കിയത്.
ചൈനീസ് തായ്‌പേയ് താരങ്ങളായ ലൂ ചിംഗ് യാവോ-യാംഗ് പോ ഹാൻ സഖ്യ ത്തെയാണ് 21-13, 21-19ന് ഫൈനലിൽ ചിരാഗ്-റാങ്കി റെഡ്ഡി സഖ്യം തോൽപ്പിച്ചത്. സെമിഫൈനലിൽ ജപ്പാന്റെ താക്കുറോ ഹോക്കി-യൂഗോ കോബായാഷി സഖ്യ ത്തെ തോൽപ്പിച്ചാണ്് ഇന്ത്യൻ നിര ഫൈനലിലെത്തിയത്.
മുൻപ് മൂന്ന് സൂപ്പർ സീരീസ് കിരീടം നേടിയ ഇന്ത്യൻ നിര മികച്ച ഫോമിലാണ്. ഈ വർഷം ഇന്ത്യ ഓപ്പൺ കിരീടം നേടിയ ടീം 2018ൽ ഹൈദ്രബാദ് ഓപ്പണും 2019ൽ തായ്‌ലാന്റ് ഓപ്പണും നേടിയിട്ടുണ്ട്.
Comments