ബ്രിസ്‌ബെയ്ൻ : ലോകകപ്പ് ടി20 ക്രിക്കറ്റിൽ ഇന്ന് ഓസ്‌ട്രേലിയയ്‌ക്ക് നിർണ്ണായക പോരാട്ടം. ഇംഗ്ലണ്ടിനെ അട്ടിമറിച്ച അയർലന്റാണ് എതിരാളികൾ. ഇരുടീമു കൾക്കും ഒരേ പോയിൻാണുള്ളത്. റൺറേറ്റിൽ പുറകിലാണെന്നത് ഓസീസിന് വെല്ലുവിളിയാണ്. ഗ്രൂപ്പിൽ ന്യൂസിലാന്റാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് ഇംഗ്ല ണ്ടാണ്. അയർലൻറിനും പിന്നിൽ നാലാം സ്ഥാനത്താണ് ഓസീസ് ഉള്ളത്. മൂന്ന് മത്സരത്തിൽ ഇംഗ്ലണ്ടുമായുള്ള മത്സരം മഴമൂലം നടക്കാതിരുന്നത് ഓസീസിന് വലിയ ക്ഷീണമായി.
ലോകകപ്പ് ടി20 ക്രിക്കറ്റിൽ രണ്ടാം തവണ മാത്രമാണ് അയർലന്റുമായി ഓസീസ് ഏറ്റുമുട്ടാനിറങ്ങുന്നത്. മുമ്പ് 2012ലാണ് ഏറ്റുമുട്ടിയത്. അന്ന് 7 വിക്കറ്റിന് ജയിച്ച ഓസീസിനാണ് മുൻതൂക്കം. മാർക് സ്‌റ്റോയിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഓസീസ് ശ്രീലങ്കയെ തകർത്തത്. വാർണർ മുൻനിരയിൽ റൺ കണ്ടെത്താൻ വിഷമിക്കുന്നതാണ് ഓസീസിന് ക്ഷീണം.
അയർലന്റ് ആൻഡി ബാർബെയ്‌ന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ബൗളിം ഗിൽ തുറുപ്പു ചീട്ടായ ജോഷ് ലിറ്റിലാണ് കരുത്ത്. പോൾ സ്‌റ്റെർലിംഗും ഡോക്‌റെല്ലും ബാറ്റിംഗിൽ പ്രതീക്ഷയാണ്.
Comments